22 January 2026, Thursday

Related news

January 22, 2026
January 22, 2026
January 21, 2026
January 21, 2026
January 20, 2026
January 18, 2026
January 17, 2026
January 16, 2026
January 16, 2026
January 15, 2026

ചരിത്രവും സംസ്കാരവും തച്ച് തകർക്കുകയാണ് ബിജെപിയും സംഘപരിവാറും: രാജാജി

Janayugom Webdesk
കൊല്ലങ്കോട്
January 30, 2023 7:43 pm

രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കേണ്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും രാജ്യത്തിന്റെ നിലനിൽപ്പു തന്നെ ദുരിതത്തിലായെന്നും സി പി ഐ ദേശീയ കൗൺസിൽ അംഗം രാജാജി മാത്യു തോമസ് പറഞ്ഞു. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനാചരണത്തിന്റെ ഭാഗമായി എഐ വൈഎഫ് സംഘടിപ്പിച്ച് ദേശസ്നേഹ സദസ്സ് കൊല്ലങ്കോട് ടൗണിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദു മഹാസഭയുടെയും ആർ എസ്സ് എസിന്റെയും തീവ്രവാദ പ്രവർത്തകനായിരുന്ന നാഥുറാം വിനായക് ഗോഡ്സേ, രാഷ്ട്ര പിതാവിന്റെ നെഞ്ചിലേക്ക് വെടിയുണ്ട പായിച്ചപ്പോൾ, തകർക്കാൻ ശ്രമിച്ചത് മതസൗഹാർദ്ദത്തിന്റെയും മതേതരത്വത്തിന്റെയും അടിത്തറയാണെന്നും അദ്ദേഹം പറഞ്ഞു. ആർ എസ് എസ്സിന്റെ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങളെ തടയുവാൻ ഇൻഡ്യൻ യുവത്വത്തിനൊപ്പം എ ഐ വൈ എഫും നിലകൊള്ളണമെന്നും രാജാജി പറഞ്ഞു.

എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി കെ. രാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ടി. സിദ്ധാർത്ഥൻ, ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ കെ. രാജൻ, എൻ. ജി. മുരളീധരൻ നായർ, നെന്മാറ മണ്ഡലം സെക്രട്ടറി എം. ആർ. നാരായണൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ വി. കൃഷ്ണൻ കുട്ടി, കെ. എൻ. മോഹൻ, പി. രാമദാസ്, എം. എസ്സ്. രാമചന്ദ്രൻ, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി കെ. ഷാജഹാൻ, പ്രസിഡന്റ് പി. നൗഷാദ്, ജില്ലാ വൈസ് പ്രസിഡന്റ് ഉദയൻ സുകുമാരൻ, എഐഎസ് എഫ് ജില്ലാ സെക്രട്ടറി കെ. ഷിനാഫ് എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: BJP and Sangh Pari­var are destroy­ing his­to­ry and cul­ture: Rajaji

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.