29 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 26, 2025
April 25, 2025
April 24, 2025
April 24, 2025
April 24, 2025
April 23, 2025
April 23, 2025
April 23, 2025
April 22, 2025

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയുടെ സിറ്റിംങ് സീറ്റ് വെള്ളാര്‍ സിപിഐലെ പനത്തുറ പി ബിജു പിടിച്ചെടുത്തു

Janayugom Webdesk
തിരുവനന്തപുരം
February 23, 2024 12:37 pm

തദ്ദേശ ഉപതെര‍ഞ്ഞെടുപ്പില്‍ തലസ്ഥാന ജില്ലയില്‍ എല്‍ഡിഎഫിന് മുന്നേറ്റം. സിറ്റിംങ് സീറ്റ് നിലനിര്‍ത്തിയതിനൊപ്പം രണ്ടു വാര്‍ഡ് ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തു. വർഷങ്ങളായി ബിജെപി വിജയിച്ചിരുന്ന തിരുവനന്തപുരം കോർപറേഷനിലെ വെള്ളാർ വാർഡ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തു. സിപിഐയിലെ പനത്തുറ പി ബിജു 157 വോട്ടിനാണ്‌ വിജയിച്ചത്‌.

കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന വെള്ളാർ സന്തോഷാണ് ഇത്തവണ ബിജെപിക്ക് വേണ്ടി മത്സരിച്ചത്.ബിജെപി അംഗമായിരുന്ന നെടുമം മോഹനൻ മരണപ്പെട്ടത്തിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട്‌ വാർഡിൽ 59 വോട്ടിനാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി ഒ ശ്രീലജ വിജയിച്ചത്‌.

ബിജെപിയുടെ സിറ്റിങ്‌ സീറ്റാണിത്‌. നിലവിലെ പഞ്ചായത്തംഗമായ ബിജെപി അംഗം മഞ്ജുള സർക്കാർ ജോലിയിൽ പ്രവേശിച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ‍്. പഴയകുന്നുമ്മേൽ പഞ്ചായത്തിലെ അടയമൺ വാർഡ്‌ എൽഡിഎഫ്‌ നിലനിർത്തി. സിപിഐ എമ്മിലെ ആർച്ചാ രാജേന്ദ്രനാണ്‌ വിജയിച്ചത്‌. നിലവിലെ അംഗം സിപിഐ (എം) നേതാവ് കെ രാജേന്ദ്രന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.

പൂവച്ചൽ പഞ്ചായത്തിലെ കോവിൽവിള വാർഡ്‌ ബിജെപി നിലനിർത്തി. കെ രജനി 19 വോട്ടിനാണ്‌ വിജയിച്ചത്‌. കഴിഞ്ഞ തവണ ബിജെപി സ്ഥാനാർഥിയുടെ ഭൂരിപക്ഷം 124 വോട്ടായിരുന്നു. സ്വന്തം പാർട്ടിക്കാർ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാത്തതിനാൽ ബിജെപി അംഗം രാജിവച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. 

Eng­lish Sum­ma­ry: BJP’s sit­ting seat in Thiru­vanan­tha­pu­ram Cor­po­ra­tion was cap­tured by CPI’s Panathu­ra P Biju in Vellar.

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.