
കിടങ്ങന്നൂർ വില്ലേജ് ഓഫിസിന് സമീപം പി ഐ പി കനാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 2 വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇന്ന് രാവിലെ 8 ന് വില്ലേജ് ഓഫീസിൻ്റെ സമീപത്ത് നിന്ന് 350 മീറ്റർ മാറി കനാലിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കിടങ്ങന്നൂർ എസ് വി ജിവി ഹൈസ്കൂളിലെ വിദ്യാർഥികളായ മെഴുവേലി സൂര്യേന്ദുവിൽ അഭിരാജ്, ഉള്ളന്നൂർ കാരിത്തോട്ട മഞ്ജു വിലാസത്തിൽ അനന്ദുനാഥ് എന്നിവരെയാണ് ഇന്നലെ വൈകിട്ട് മുതൽ കാണാതായത്. വിദ്യാർഥികൾ കുളിക്കാനായി കനാലിൽ ഇറങ്ങുകയായിരുന്നു. ഇവരുടെ വസ്ത്രങ്ങൾ കനാൽകരയിൽ കണ്ടതോടെ പോലീസും ഫയർ ഫോഴ്സും രാത്രി വൈകിയും തിരച്ചിൽ നടത്തി എങ്കിലും കണ്ടെത്താനായില്ല.
ഇന്ന് രാവിലെയും തിരച്ചിൽ തുടരുകയായിരുന്നു. കുട്ടികൾ കനാലിൽ ഇറങ്ങുന്നതിൻ്റെ സി സി ടിവി ദൃശ്യങ്ങൾ സമീപത്തെ വീട്ടിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. തിരച്ചിൽ ഊർജിതമാക്കുന്നതിന് ശനി രാത്രിയിൽ തന്നെ കനാലിലെ വെള്ളം കുറയ്ക്കുന്നതിന് മന്ത്രി വീണാ ജോർജ് പി ഐ പി എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകിയിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.