ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ നിന്ന് മൂന്ന് കോടി വിലമതിക്കുന്ന രക്തചന്ദന തടികളുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വേലു പെരുമാള്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് 100 രക്തചന്ദനതടികളും നാല് വാഹനങ്ങളും പിടിച്ചെടുത്തു.
അറസ്റ്റിലായ പെരുമാള്‍ രാജ്യാന്തര കടത്തുസംഘത്തില്‍ പെട്ടയാളാണ്. ഒളിവിൽ കഴിയുകയായിരുന്ന പെരുമാളിനെതിരെ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് സൂപ്രണ്ട് റിഷാന്ത് റെഡ്ഡി പറഞ്ഞു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബംഗളുരു റോഡിലെ ചെർലോപ്പള്ളി ക്രോസിൽ നടത്തിയ വാഹന പരിശോധനയിലാണ് തിരുപ്പതിയിൽ നിന്ന് വെല്ലൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇവരെ പിടികൂടിയത്. തിരുമല, തിരുപ്പതി വനങ്ങളിൽ നിന്ന് ഇവ കടത്തിയതായാണ് പൊലീസ് പറയുന്നത്.
English summary; Chittoor Police nabs red sandalwood smuggler, seizes 100 logs worth Rs 3 crore
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.