
അമേരിക്കയിൽ ശക്തമായ ശീതക്കാറ്റിനെ തുടർന്ന് ജനജീവിതം ദുസ്സഹമാകുന്നു. ഒരു ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സപ്പെട്ടതായാണ് റിപ്പോർട്ട്. വൈദ്യുതി പുനഃസ്ഥാപിക്കുന്നതിൽ കാലാവസ്ഥ വലിയ വെല്ലുവിളിയായത്. തെക്കൻ പർവതനിരകൾ മുതൽ ന്യൂ ഇംഗ്ലണ്ട് വരെയുള്ള മേഖലകളിൽ വ്യാപകമായി കനത്ത മഞ്ഞുവീഴ്ച, മഴ എന്നിവ റിപ്പോർട്ട് ചെയ്തത്. ജനസംഖ്യയുടെ പകുതിയിലധികം പേരെ ‑അതിശൈത്യം ബാധിച്ചതായി നാഷണൽ വെതർ സർവീസ് അറിയിച്ചു. റോഡുകളിലെല്ലാം മഞ്ഞുപാളി രൂപപ്പെടുകയും അടിയന്തര സർവീസുകൾപോലും തടസ്സപ്പെടുകയും ചെയ്‌തു.
14 സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദേശം നല്‍കി. വ്യോമഗതാഗതമേഖലയാകെ താറുമാറായി. പതിനായിരത്തോളം ഫ്ലൈറ്റുകള്‍ റദ്ദാക്കി. ശീതകൊടുങ്കാറ്റ് ഗ്രീൻലൻഡിലും വ്യാപക നാശം വിതയ്ക്കുകയും ജനജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്‌തു. തലസ്ഥാനമായ നൂക്കിൽ മണിക്കൂറുകളോളം വൈദ്യുതിവിതരണം നിലച്ചു. ഇരുപതിനായിരത്തോളം പേർ ഇരുട്ടിൽ കഴിയുന്നതായാണ് റിപ്പോർട്ട്. പലയിടങ്ങളിലും ജനജീവിതം സ്‌തംഭിച്ചു. ഗതാഗതത്തെയും സാരമായി ബാധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.