
തിരുവനന്തപുരം ഉള്ളൂരില്‍ കേൾവി ശേഷിയും സംസാരശേഷിയുമില്ലാത്ത വയോധികയ്ക്ക് അയല്‍വാസിയുടെ മര്‍ദനം. പുലയനാര്‍ക്കോട്ട ഐകോണിന് സമീപം ഗിരിജാ ദേവി(72)യെയാണ് അയല്‍വാസി വീട്ടില്‍ കയറി ആക്രമിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.
ആക്രമണം നടന്ന സമയം ഗിരിജാദേവി വീട്ടില്‍ തനിച്ചായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വയോധികയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിര്‍ത്തി തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.