19 September 2024, Thursday
KSFE Galaxy Chits Banner 2

Related news

August 18, 2024
January 3, 2024
December 29, 2023
November 26, 2023
September 13, 2023
April 25, 2023
March 11, 2023
December 30, 2022
December 16, 2022
December 10, 2022

അസംഘടിത തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ യോജിച്ച പ്രവർത്തനങ്ങൾ വേണം : മന്ത്രി പി രാജീവ്

Janayugom Webdesk
കൊച്ചി
August 18, 2024 6:18 pm

തൊഴിലാളികളുടെ പ്രശ്നങ്ങളിൽ പ്രത്യേകിച്ച് അസംഘടിത തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാവരുടേയും യോജിച്ച പ്രവർത്തനങ്ങൾ വേണമെന്നും, ചർച്ചകൾക്ക് സർക്കാർ ഒരുക്കമാണന്നും വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. എറണാകുളം ടൗൺ ഹാളിൽ കെസിബിസിയുടെ തൊഴിലാളി പ്രസ്ഥാനമായ കേരള ലേബർ മൂവ്മെൻ്റ് സുവർണ്ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ അസംഘടിത തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെ സംബന്ധിച്ച കെഎൽഎം. മുൻ സംസ്ഥാന പ്രസിഡണ്ട് ജോസഫ് ജൂഡ് പ്രമേയത്തിലൂടെ ശ്രദ്ധയിൽപ്പെടുത്തിയതിനോട് പ്രതികരിച്ചുകൊണ്ടാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. കെഎൽഎം സംസ്ഥാന പ്രസിഡണ്ട് ബാബു തണ്ണിക്കോട് അദ്ധ്യക്ഷത വഹിച്ചു. കെസിബിസി ലേബർ കമ്മീഷൻ ചെയർമാൻ ബിഷപ് സിൽവസ്റ്റർ പൊന്നുമുത്തൻ അനുഗ്രഹ പ്രഭാഷണം നടത്തി. 

വൈസ് ചെയർമാൻമാരായ ബിഷപ് ജോർജ് മഠത്തിക്കണ്ടത്തിൽ ഫാമിലി കെയർ പദ്ധതിയുടെ ഉദ്ഘാടനവും ബിഷപ്പ് ജോസ് പൊരുന്നേടം വിവിധ അവാർഡുകളുടെ വിതരണവും നടത്തി. വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കെഎൽഎം സ്വരൂപിച്ച തുക ബിഷപ് ജോസ് പൊരുന്നേടത്തിന് സംസ്ഥാന ഭാരവാഹികൾ കൈമാറി. വർക്കേഴ് ഇന്ത്യ ദേശീയ പ്രസിഡണ്ട് ആൻ്റണി സെൽവനാഥൻ മുഖ്യാതിഥി ആയിരുന്നു. സംസ്ഥാന ഡയറക്ടർ ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പിൽ ആമുഖ പ്രഭാഷണം നിർവ്വഹിച്ചു. എംപി. ഹൈബി ഈഡൻ, എംഎൽഎ. ടി. ജെ വിനോദ്, കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർപേർസൺ എലിസബത്ത് അസീസ്സി, മുൻ എംപി.തമ്പാൻ തോമസ്, സെബാസ്റ്റ്യൻ പാലംപറമ്പിൽ, ജോയി ഗോതുരുത്ത്, ജോസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. സമാപന സമ്മേളനം സിബിസിഐ ലേബർ കമ്മീഷൻ ചെയർമാൻ ബിഷപ് അലക്സ് വടക്കുംതല ഉദ്ഘാടനംചെയ്തു. വരാപ്പുഴ രൂപതാ സഹായ മെത്രാൻ ഡോ. ആൻറണി വാലുങ്കൽ അധ്യക്ഷനായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.