17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 6, 2025
April 2, 2025
March 21, 2025
March 16, 2025
February 22, 2025
February 8, 2025
February 6, 2025
February 4, 2025
January 1, 2025
December 22, 2024

അഴിമതി: 13 ബാങ്കുകള്‍ക്കും കമ്പനികള്‍ക്കുമെതിരെ സിബിഐ അന്വേഷണം

Janayugom Webdesk
ന്യൂഡൽഹി
August 22, 2023 6:33 pm

ജിടിഎൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനും എസ്ബിഐ, ഐസിഐസിഐ, പിഎൻബി, ആക്‌സിസ് ബാങ്ക് എന്നിവയുൾപ്പെടെ 13 ബാങ്കുകളുടെ ഉദ്യോഗസ്ഥർക്കുമെതിരെ ബാങ്കുകൾക്ക് 1,400 കോടി രൂപയിലധികം നഷ്ടമുണ്ടാക്കിയതിന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കേസെടുത്തു.

മനോജ് തിരോദ്കർ പ്രമോട്ട് ചെയ്യുന്ന ഗ്ലോബൽ ഗ്രൂപ്പ് എന്റർപ്രൈസസിന്റെ ഗ്രൂപ്പ് കമ്പനിയായ GTIL, ടെലികോം അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന കമ്പനിയാണിത്. രാജ്യത്തുടനീളം 27,729 ടെലികോം ടവറുകൾ കമ്പനിക്ക് സ്വന്തമായുണ്ട്.

2004 മുതൽ 19 ബാങ്കുകളിൽ നിന്ന് വായ്പാ നേടിയ കമ്പനിക്ക് 11,263 കോടി രൂപ കുടിശ്ശികയുണ്ടെന്നും അധികൃതര്‍ പറയുന്നു.

ബാങ്ക് ഉദ്യോഗസ്ഥർ കമ്പനിയുമായി ഒത്തുകളിച്ച് മേൽപ്പറഞ്ഞ 4,063 കോടി രൂപയുടെ കടം എം/എസ് എഡൽവീസ് അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനിക്ക് (ഇഎആർസി) കുറഞ്ഞ വിലയ്ക്ക് വിറ്റത് ബാങ്കുകൾക്ക് വൻ നഷ്ടമുണ്ടാക്കിയെന്ന പരാതിയിൽ 2022ൽ സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു.

പ്രാഥമിക അന്വേഷണത്തിൽ കമ്പനിയും ബാങ്കുകളുടെ ഉദ്യോഗസ്ഥരും ക്രിമിനൽ ദുരുപയോഗം നടത്തിയതായി കണ്ടെത്തിയതിനാൽ, സമഗ്ര അന്വേഷണം ആരംഭിക്കുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു.

കമ്പനിയുടെ എക്‌സിക്യൂട്ടീവുകളുടെ വസതികൾ ഉൾപ്പെടെ മുംബൈയിലെ ജിടിഐഎല്ലിന്റെ പരിസരങ്ങളിലും ഏജൻസി പരിശോധന നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു. 2023 ജനുവരിയിൽ, ബാങ്കുകളെ 4,600 കോടി വഞ്ചിച്ചതിന് ജിടിഐഎല്ലിനെതിരെ സിബിഐ പ്രത്യേക കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Eng­lish Sum­ma­ry: Cor­rup­tion: CBI probes 13 banks and companies

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.