22 January 2026, Thursday

Related news

January 21, 2026
January 16, 2026
January 7, 2026
January 6, 2026
January 5, 2026
January 2, 2026
December 11, 2025
December 5, 2025
November 26, 2025
November 25, 2025

കോടതി രേഖകളില്‍ മതം വേണ്ട

 സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്
 ഹൈക്കോടതികള്‍ക്കും കീ‌ഴ‌്ക്കോടതികള്‍ക്കും നിര്‍ദേശം നല്‍കി
Janayugom Webdesk
ന്യൂഡല്‍ഹി
January 29, 2024 11:16 pm

കോടതികളിലെ കേസ് രേഖകളില്‍ ഹര്‍ജിക്കാരന്റെ ജാതി, മതം എന്നിവ രേഖപ്പെടുത്തുന്നത് നിര്‍ത്തണമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ഹിമ കോലി, അഹ്സാനുദ്ദീൻ അമാനുള്ള എന്നിവരുടെ ബെഞ്ചാണ് ഹൈക്കോടതികള്‍ക്കും കീ‌ഴ‌്ക്കോടതികള്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.

കോടതികളില്‍ അന്യായക്കാരന്റെ ജാതിയോ മതമോ രേഖപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും ഈ നടപടി അവസാനിപ്പിക്കണമെന്നും തങ്ങളുടെ മുന്നിലെത്തുന്ന ഒരു കേസുകളിലും പരാതിക്കാരനെ സംബന്ധിച്ച ഇത്തരം വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് ഹൈക്കോടതികളും കീഴ‌്ക്കോടതികളും ഉറപ്പാക്കണമെന്നും പരമോന്നത കോടതി ഉത്തരവിട്ടു. രാജസ്ഥാനിലെ കുടുംബകോടതിയുടെ പരിഗണനയിലിരുന്ന കേസ് പഞ്ചാബിലെ കുടുംബകോടതിയിലേക്ക് മാറ്റുണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. കേസ് മാറ്റാൻ അനുമതി നല്‍കിയ കോടതി ഭര്‍ത്താവിന്റെയും ഭാര്യയുടെയും ജാതി രേഖപ്പെടുത്തിയിരിക്കുന്നതില്‍ ആശ്ചര്യം രേഖപ്പെടുത്തി.

ഉത്തരവ് അഭിഭാഷകരെയും കോടതി രജിസ്ട്രിയേയും അറിയിക്കണമെന്നും എത്രയും വേഗം ഇത് പ്രാബല്യത്തില്‍ വരണമെന്നും കോടതി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സുപ്രീം കോടതിയിലെ മറ്റൊരു ബെഞ്ച് കുറ്റാരോപിതനായ വ്യക്തിയുടെ ജാതി ഉത്തരവിന്റെ തലക്കെട്ടില്‍ പ്രതിപാദിക്കേണ്ട കാര്യമില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു.

Eng­lish Sum­ma­ry: Court records do not require religion

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.