22 January 2026, Thursday

Related news

December 10, 2025
November 29, 2025
November 19, 2025
November 12, 2025
October 8, 2025
October 4, 2025
April 16, 2025
April 9, 2025
March 10, 2025
February 10, 2025

മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ആദരം; വാങ്കഡെ സ്റ്റേഡിയത്തില്‍ രോഹിത് ശര്‍മ്മ സ്റ്റാന്‍ഡ്

Janayugom Webdesk
മുംബൈ
April 16, 2025 9:59 pm

ഇന്ത്യന്‍ ടീമിന് നിര്‍ണായക സംഭാവനകള്‍ നല്‍കിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ആദരം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ സ്റ്റാന്‍ഡിന് രോഹിത് ശര്‍മ്മയുടെ പേര് നല്‍കാന്‍ അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗത്തില്‍ തീരുമാനമായി.
വാങ്കഡെയിലെ ലെവല്‍ 3ലെ ദിവേച്ച പവലിയന്‍ ഇനി രോഹിത് ശര്‍മ്മ സ്റ്റാന്‍ഡ് എന്നറിയപ്പെടുമെന്ന് വാര്‍ത്താക്കുറിപ്പില്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. അന്തരിച്ച ഇന്ത്യൻ ക്രിക്കറ്റ് മുൻ താരം അജിത് വഡേക്കറുടെയും മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ മുൻ പ്രസിഡന്റായിരുന്ന ശരദ് പവാറിന്റെയും പേരുകൾ രണ്ട് സ്റ്റാന്‍ഡുകള്‍ക്ക് നല്‍കും. സച്ചിൻ ടെ­ണ്ടുൽക്കർ, സുനിൽ ഗവാസ്കർ, വിജയ് മർച്ചന്റ്, ദിലീപ് വെങ്സർക്കാർ എന്നിവരുടെ പേരുകളാണ് നിലവില്‍ സ്റ്റാന്‍ഡുകളിലുള്ളത്.

ടി20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നിവ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു. 2023 ഏകദിന ലോകകപ്പില്‍ ഫൈനലിലെത്താനുമായി. വാങ്കഡെയില്‍ 11 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയുമുള്‍പ്പെടെ 402 റണ്‍സെടുത്തിട്ടുണ്ട് രോഹിത്. വാങ്കഡെയില്‍ കളിച്ച ടി20 മത്സരങ്ങളില്‍ ഒരു സെഞ്ചുറി അടക്കം 2543 റണ്‍സും സ്വന്തമാക്കി. ഐപിഎല്ലിലെക്കെത്തുമ്പോള്‍ രോഹിത്തിന്റെ നായകമികവില്‍ മുംബൈ ഇന്ത്യന്‍സ് അഞ്ച് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ലോകകപ്പ് നേട്ടത്തോടെ ടി20യില്‍ നിന്നും വിരമിച്ച രോഹിത് ഏകദിനത്തിലും ടെസ്റ്റിലുമാണ് കളിക്കുന്നത്. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.