23 January 2026, Friday

Related news

January 23, 2026
January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 14, 2026

മ്യാൻമറിലെ സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ റെയ്ഡ്; തായ്‌ലൻറിലേക്ക് രക്ഷപെട്ടവരില്‍ 500 ഓളം ഇന്ത്യക്കാർ

തിരിച്ചെത്തിക്കാൻ എംബസി ഇടപെടൽ
Janayugom Webdesk
യംഗോൺ
October 30, 2025 11:56 am

മ്യാൻമറിലെ കുപ്രസിദ്ധമായ സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ സൈനിക ഭരണകൂടം നടത്തിയ പരിശോധനകളെത്തുടർന്ന് തായ്‌ലൻഡിലേക്ക് ഒളിച്ചുകടന്നവരിൽ 500 ഓളം ഇന്ത്യൻ പൗരന്മാരുണ്ട്. മ്യാൻമറിലെ കെകെ പാർക്ക് സമുച്ചയത്തിലെ ഓൺലൈൻ തട്ടിപ്പ് സംഘത്തിൻ്റെ വലയിൽ അകപ്പെട്ട ഇവരുടെ വിവരങ്ങൾ തായ്‌ലൻഡ് സർക്കാർ പുറത്തുവിട്ടു. പടിഞ്ഞാറൻ തായ്‌ലൻഡിലെ മേ സോട്ടിൽ എത്തിച്ചേർന്ന ഈ ഇന്ത്യക്കാരെ നേരിട്ട് തിരികെ രാജ്യത്തേക്ക് കൊണ്ടുവരാൻ ഇന്ത്യൻ സർക്കാർ ഒരു വിമാനം അയയ്ക്കുമെന്ന് തായ്‌ലൻഡ് പ്രധാനമന്ത്രി അനുതിൻ ചർൺവിരാകുൽ അറിയിച്ചു. തായ്‌ലൻഡ് അധികൃതരുമായി ചേർന്ന് ബാങ്കോക്കിലെ ഇന്ത്യൻ എംബസി ഈ വിഷയത്തിൽ പ്രവർത്തിക്കുന്നുണ്ട്.

തട്ടിപ്പ് കേന്ദ്രങ്ങൾക്കെതിരായ നടപടികളെത്തുടർന്ന് മ്യാൻമറിൽ നിന്ന് പലായനം ചെയ്ത 28 രാജ്യങ്ങളിൽ നിന്നുള്ള 1,500ലധികം പേരിൽ ഭൂരിഭാഗവും തായ്‌ലൻഡിലാണ് അഭയം തേടിയത്. മ്യാൻമർ സേനയായ ടാറ്റ്മഡോ റെയിഡ് ചെയ്ത സൈബർ‑സ്കാം ഹബ്ബുകൾ തായ് അതിർത്തിക്ക് സമീപം മ്യാൻമറിനുള്ളിലാണ് പ്രവർത്തിച്ചിരുന്നത്. യുഎൻ റിപ്പോർട്ട് അനുസരിച്ച്, കംബോഡിയ, ലാവോസ്, ഫിലിപ്പീൻസ്, മലേഷ്യ എന്നിവിടങ്ങളിലും സമാനമായ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. തൊഴിൽ വാഗ്ദാനം ചെയ്ത് കടത്തിക്കൊണ്ടുപോയ ലക്ഷക്കണക്കിന് ആളുകളെ ഇവിടെ തടവിലാക്കി അടിമപ്പണി ചെയ്യിക്കുകയാണ് പതിവ്. ക്രിമിനൽ സംഘങ്ങളാണ് ഈ തട്ടിപ്പ് കേന്ദ്രങ്ങൾ നടത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.