
സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ചതാണെന്ന് ആരോപിക്കപ്പെടുന്ന പള്ളി, വിവാഹ മണ്ഡപം, ആശുപത്രി എന്നിവ പൊളിക്കുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംഭാൽ പള്ളി കമ്മിറ്റി സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ജസ്റ്റിസ് ദിനേശ് പഥക്കിന്റെ ബെഞ്ചാണ് അടിയന്തര സ്റ്റേ ആവശ്യം തള്ളിയത്.
വാദങ്ങൾ കേട്ട ശേഷം, കീഴ്‌ക്കോടതിയെ സമീപിക്കാൻ ഹൈക്കോടതി പള്ളി കമ്മിറ്റിക്ക് നിർദേശം നൽകി. സർക്കാർ ഭൂമിയിലെ നിർമ്മാണങ്ങൾ നീക്കം ചെയ്യാൻ ഭരണകൂടം നാല് ദിവസത്തെ സമയം നൽകിയിരുന്നു. ഈ സമയപരിധി അവസാനിക്കുന്നതിന് മുൻപ് തന്നെ പള്ളി മതിലിന്റെ ചില ഭാഗങ്ങൾ കമ്മിറ്റി അംഗങ്ങൾ സ്വയം പൊളിച്ച് നീക്കിയതായി റിപ്പോർട്ടുകളുണ്ട്.
ദസറ ദിനത്തിൽ 200ൽ അധികം പൊലീസുകാരുടെ സാന്നിധ്യത്തിൽ ജില്ലാ ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് വിവാഹ മണ്ഡപം പൊളിച്ചെന്ന് പ്രദേശവാസികൾ ആരോപിച്ചു. ഭൂമിയുടെ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നേരത്തെ ഹർജിക്കാരോട് ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ, ജില്ലാ മജിസ്‌ട്രേറ്റ്, പോലീസ് സൂപ്രണ്ട് തുടങ്ങിയവരെ കേസിൽ കക്ഷികളാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.