
കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് പരാതി. മാന്നാർ കുരട്ടിക്കാട് എട്ടാം വാർഡിൽ ശ്രീ ഭുവനേശ്വരി സ്കൂളിന് സമീപത്തുള്ള റോഡരുകിലാണ് കുടിവെള്ള പൈപ്പ് പൊട്ടി വെള്ളക്കെട്ട് നിറഞ്ഞിരിക്കുന്നത്. നൂറു കണക്കിന് വിദ്യാർത്ഥികളും രക്ഷകർത്താക്കൾക്കും കടന്നുപോകുന്ന റോഡിലെ വെള്ളക്കെട്ട് ഏറെ ദുരിതമാണ് സമ്മാനിക്കുന്നത്. സ്കൂൾ ബസുകളടക്കം നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഇവിടെയെത്തുന്നത്. പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്ന സ്ഥലത്ത് മണ്ണ് ഇളകിയിരിക്കുന്നത് കാരണം കാൽനടയാത്രയും വാഹന പാർക്കിംഗും ഏറെ ബുദ്ധിമുട്ടിലാണ്. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്ന വിവരം പല തവണ വാട്ടർ അതോറിറ്റിയെ അറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്ന് വാർഡ് മെമ്പറും മാന്നാർ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സണുമായ വത്സല ബാലകൃഷ്ണൻ പറഞ്ഞു. എത്രയും വേഗം ഇതിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.