
സംസ്ഥാനത്ത് വൈദ്യുതോപഭോഗം റെക്കോഡിലെത്തി. ഇന്നലെ രാവിലെ വരെ സംസ്ഥാനത്തെ വൈദ്യുതോപഭോഗം 92.0416 ദശലക്ഷം യൂണിറ്റായി കുതിച്ചുയർന്നു. തുടർച്ചയായി രണ്ട് ദിവസവും സംസ്ഥാനത്തെ വൈദ്യുതോപഭോഗം 90 ദശലക്ഷം യൂണിറ്റ് പിന്നിട്ടു. ഉപഭോഗം വർധിച്ചതോടെ പുറത്ത് നിന്നുള്ള വൈദ്യുതിയുടെ അളവ് 79.7 ശതമാനമായി വർധിപ്പിക്കേണ്ടി വന്നു. കടുത്ത ചൂടിനൊപ്പം എസ്എസ്എൽസി-ഹയർ സെക്കൻഡറി പരീക്ഷകൾ കൂടി നടക്കുന്നതിനാൽ ഗാർഹിക വൈദ്യുതോപയോഗവും കുതിച്ചു കയറിയതാണ് വൈദ്യുതോപഭോഗം റെക്കോഡിലെത്തിച്ചത്.
മുൻ വർഷം ഏപ്രിൽ 28ന് രേഖപ്പെടുത്തിയ സർവകാല റെക്കോഡായ 92.8819 ദശലക്ഷം യൂണിറ്റ് മറി കടന്നില്ലെങ്കിലും ഈ വർഷത്തെ ഏറ്റവും ഉയർന്ന ഉപഭോഗമാണ് ഇന്നലെ രേഖപ്പെടുത്തിയത്. അതേസമയം ഇന്നലെ വൈകിട്ട് സംസ്ഥാനത്ത് വേനൽമഴയുടെ ആരംഭം സൂചിപ്പിച്ച് മഴയെത്തിയത് കെഎസ്ഇബിക്ക് അല്പം ആശ്വാസം നൽകും. ഇന്നലെ വൈകീട്ടോടെ വൈദ്യുതോപഭോഗത്തിൽ ചെറിയ കുറവുണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ ജലാശയങ്ങളിലെ ആകെ ജലശേഖരം സംഭരണശേഷിയുടെ നേർ പകുതിയാണ്. പ്രധാന വൈദ്യുതോല്പാദന കേന്ദ്രമായ ഇടുക്കിയിൽ ഇന്നലെ 45 ശതമാനം വെള്ളമാണുള്ളത്. കാലവർഷത്തിന് 78 ദിവസങ്ങൾകൂടി അവശേഷിക്കുന്നുണ്ട്. വേനൽമഴ ശക്തമായാൽ സ്ഥിതി മെച്ചപ്പെടുമെന്ന വിലയിരുത്തലിലാണ് കെഎസ്ഇബി.
English Summary: elctricity consumption increased
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.