
വയനാട് അട്ടമല സ്വദേശിനിയും എട്ടുമാസം ഗർഭിണിയുമായ ആദിവാസി യുവതി ലക്ഷ്മിയെ കാണാതായി. ഇന്നലെ (ചൊവ്വാഴ്ച) വൈകുന്നേരം മുതൽ യുവതിയെ തിരികെ താമസസ്ഥലത്ത് എത്താത്തതിനെ തുടർന്ന് ഇന്ന് രാവിലെ വനം വകുപ്പും പൊലീസും സംയുക്തമായി വിപുലമായ തിരച്ചിൽ ആരംഭിച്ചു. കാണാതായ ലക്ഷ്മി, ഏറാട്ട് കുണ്ട എന്ന വനമേഖലയിൽ താമസിക്കുന്ന അഞ്ച് ആദിവാസി കുടുംബങ്ങളിൽ ഒരംഗമാണ്. ഈ പ്രദേശം ചൂരൽമലയിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഈ വിഭാഗത്തിൽപ്പെട്ട ആളുകൾ പതിവായി ഭക്ഷ്യവസ്തുക്കൾ ശേഖരിക്കുന്നതിനും മറ്റുമായി വനത്തിൽ പോകാറുണ്ട്.
പതിവുപോലെ ഭക്ഷ്യവസ്തുക്കൾ തേടി വനത്തിലേക്ക് പോയ ലക്ഷ്മിയെ ഇന്നലെ വൈകുന്നേരമായിട്ടും കാണാതിരുന്നതിനെ തുടർന്നാണ് ബന്ധുക്കൾക്കിടയിൽ ആശങ്കയുണ്ടായത്. ഇന്ന് രാവിലെയും യുവതിയെ കണ്ടെത്താൻ കഴിയാതിരുന്നതോടെ ബന്ധുക്കൾ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വനത്തിനുള്ളിൽ തിരച്ചിൽ ഊർജിതമാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.