6 December 2025, Saturday

Related news

November 22, 2025
November 13, 2025
October 18, 2025
October 5, 2025
September 30, 2025
September 25, 2025
September 23, 2025
September 20, 2025
September 17, 2025
August 18, 2025

യൂറോപ്പിന്റെ വാതില്‍ തുറക്കുന്നു, ഇന്ത്യയിലേക്ക് 100 ബില്യണ്‍ ഡോളര്‍ നിക്ഷേപം; യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാര കരാര്‍ നാളെ പ്രാബല്യത്തിൽ

Janayugom Webdesk
ന്യൂഡല്‍ഹി
September 30, 2025 7:43 pm

യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ആദ്യത്തെ സുപ്രധാന വ്യാപാര ഉടമ്പടി ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍ രാജ്യങ്ങളുമായുള്ള വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാര്‍ ഔദ്യോഗികമായി നടപ്പാക്കുന്നതോടെ രാജ്യത്തിന്റെ വാണിജ്യ ബന്ധങ്ങളില്‍ നിര്‍ണായകമായ പുതിയ അധ്യായമാകും കുറിക്കപ്പെടുക.

എന്താണ് യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍ കരാര്‍?
ഐസ്ലാന്റ്, ലീച്ചന്‍സ്‌റ്റൈന്‍, നോര്‍വേ, സ്വിറ്റ്സര്‍ലാന്റ് എന്നീ നാല് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൂട്ടായ്മയാണ് യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍ . 2024 മാര്‍ച്ച് 10‑നാണ് ഇന്ത്യയും യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷനും തമ്മിലാണ് കരാറില്‍ ഒപ്പുവെച്ചതെങ്കിലും, അംഗരാജ്യങ്ങളിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വൈകുകയായിരുന്നു.

കരാറിലെ സുപ്രധാന വ്യവസ്ഥകള്‍: 100 ബില്യണ്‍ ഡോളര്‍ നിക്ഷേപം
ഇന്ത്യയുടെ വ്യാപാര നയതന്ത്ര ചരിത്രത്തില്‍ ട്രേഡ് ആന്റ് ഇകണോമിക് പാര്‍്ടണര്‍ഷിപ്പ് കരാറിന് (ടിഇപിഎ) സവിശേഷമായ സ്ഥാനമുണ്ട്. ഇതൊരു യൂറോപ്യന്‍ കൂട്ടായ്മയുമായി ഇന്ത്യ ഒപ്പുവെക്കുന്ന ആദ്യത്തെ വ്യാപാരക്കരാറാണ്. കരാര്‍ നിലവില്‍വന്ന് ആദ്യ 10 വര്‍ഷത്തിനുള്ളില്‍ 50 ബില്യണ്‍ ഡോളറും അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 50 ബില്യണ്‍ ഡോളറും ഉള്‍പ്പെടെ 15 വര്‍ഷത്തിനുള്ളില്‍ മൊത്തം 100 ബില്യണ്‍ ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ഈ രാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്. ഈ നിക്ഷേപം വഴി അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ഏകദേശം പത്ത് ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങള്‍ ഇന്ത്യയില്‍ സൃഷ്ടിക്കപ്പെടുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.