6 December 2025, Saturday

Related news

October 5, 2025
September 30, 2025
September 23, 2025
September 20, 2025
August 14, 2025
May 2, 2025
April 23, 2025
April 6, 2025
April 1, 2025
March 30, 2025

കടുത്ത ചൂട്: 62,700ലധികം മരണങ്ങൾ ഉണ്ടായതായി റിപ്പോർട്ട്

Janayugom Webdesk
റോം
September 23, 2025 10:04 pm

2024ൽ യൂറോപ്പിൽ 62,700­ലധികം പേർ ഉയര്‍ന്ന താപനിലയുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. നേച്ചർ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് കണ്ടെത്തല്‍. മരിച്ചവരില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളും കുട്ടികളുമാണ്. 32 യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് പ്രതിദിന മരണനിരക്കാണ് ഗവേഷകര്‍ രേഖപ്പെടുത്തിയത്. 2022 മുതൽ 2024 വരെയുള്ള വേനൽക്കാല മാസങ്ങളിൽ 1,81,000 ത്തിലധികം ആളുകൾ ചൂടുമായി ബന്ധപ്പെട്ട സങ്കീർണതകൾ മൂലം മരിച്ചതായി കണക്കാക്കുന്നു. 2024 ജൂൺ ഒന്നിനും സെപ്റ്റംബർ 30നും ഇടയിൽ, മരണനിരക്ക് ഒരു വർഷം മുമ്പുള്ള ഇതേ കാലയളവിനെ അപേക്ഷിച്ച് 23% വര്‍ധിച്ചു. യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് കാലാവസ്ഥാ വ്യതിയാന സേവനത്തിന്റെ കണക്കനുസരിച്ച്, 2024 ലെ വേനൽക്കാലം യൂറോപ്പിലെ ഏറ്റവും ചൂടേറിയതായിരുന്നു. മരണങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും തെക്കൻ യൂറോപ്പിലാണ് സംഭവിച്ചത്. 

യൂറോപ്പിലെ ഏറ്റവും കൂടുതൽ പ്രായമായവരുടെ ജനസംഖ്യയുള്ളതും മൂന്ന് വേ­നൽക്കാലങ്ങളിലും കുതിച്ചുയരുന്ന താപനില അനുഭവപ്പെടുന്നതുമായ ഇ­റ്റലിയിലാണ് ഏറ്റവും കൂടുതൽ മരണനിരക്ക് രേഖപ്പെടുത്തിയത്. 2025 ലെ വേനൽക്കാലം പഠനത്തിന്റെ ഭാഗമല്ലായിരുന്നെങ്കിലും, ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയിൽ ചില പ്രദേശങ്ങളിൽ 20% വരെ വര്‍ധനവ് രേഖപ്പെടുത്തിയതായി ഇറ്റാലിയൻ സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ ചൂണ്ടിക്കാട്ടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.