3 January 2026, Saturday

Related news

December 12, 2025
December 2, 2025
November 24, 2025
November 23, 2025
November 1, 2025
October 24, 2025
September 30, 2025
September 28, 2025
September 26, 2025
September 19, 2025

വ്യാജ വോട്ടര്‍ പട്ടിക;വൈഎസ്ആര്‍ കോണ്‍ഗ്രസിനെതിരെ ആരോപണവുമായി ചന്ദ്രബാബു നായിഡു

Janayugom Webdesk
ന്യൂഡല്‍ഹി
January 9, 2024 1:53 pm

വ്യാജ വോട്ടര്‍ പട്ടിക തയ്യാറാക്കിയതായി ആരോപിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പാരാതി നല്‍കിയതായി തെലുങ്ക് ദേശം പാര്‍ട്ടി പ്രസിഡന്റും, മുന്‍ ആഡ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു പറഞ്ഞു. അദ്ദേഹത്തിനൊപ്പം പരാതി നല്‍കുവാന്‍ ജനസേനാ പാര്‍ട്ടി പ്രസിഡന്റ് പവന്‍ കല്യാണും ഉണ്ടായിരുന്നു. വോട്ടർപട്ടികയിൽ കൃത്രിമം കാട്ടിയതിനെതിരെ പരാതിപ്പെടാൻ ഞാനും ജനസേനാ മേധാവി പവൻ കല്യാണും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടതായി അദ്ദേഹം പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രതിപക്ഷ പാർട്ടികളെ തകർക്കാനുള്ള ശ്രമമാണ് ഭരണപക്ഷം നടത്തുന്നതെന്നാണ് ആക്ഷേപം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കാനുള്ള തന്ത്രമെന്ന നിലയിൽ, ടിഡിപിയും ജനസേനയും ഭരണകക്ഷി വ്യാജ വോട്ടർ പട്ടിക സൃഷ്ടിക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ആരോപണം ഉന്നയിച്ചു. വോട്ടർപട്ടികയിൽ കൃത്രിമം കാട്ടിയതിന്റെ രൂപരേഖ അവർ വിശദമായി കമ്മീഷനു നൽകി.ആദ്യ എൻടിആർ സർക്കാരിന്റെ വാർഷികത്തോടനുബന്ധിച്ച് ചന്ദ്രബാബു നായിഡു നടത്തിയ അഭിപ്രായപ്രകടനത്തില്‍ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചത്.

നാൽപ്പത്തിയൊന്ന് വർഷം മുമ്പ് 1983‑ലെ ഈ ദിവസമാണ് നന്ദമുരി താരക രാമറാവു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ആന്ധ്രാപ്രദേശ്, തെലുങ്ക് വംശത്തിന്റെ ആത്മാഭിമാനം ലോകത്തിന് മുന്നിൽ കാണിച്ചു.രാജ്യത്ത് ആദ്യമായി ക്ഷേമഭരണം നിലവിൽ വന്നു, ചരിത്രം വീണ്ടും ആവർത്തിക്കും, വിനാശകാരികളായ ഭരണാധികാരികളുടെ അടിച്ചമർത്തലിൽ നിന്ന് തെലുങ്ക് രാഷ്ട്രം മോചിപ്പിക്കപ്പെടണം എന്നും നായിഡു പറഞ്ഞു

Eng­lish Summary:
Fake vot­er list; Chan­drababu Naidu alleges against YSR Congress

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.