28 January 2026, Wednesday

Related news

January 22, 2026
January 20, 2026
January 13, 2026
January 7, 2026
January 6, 2026
January 5, 2026
January 4, 2026
January 4, 2026
December 30, 2025
December 28, 2025

കര്‍ഷകര്‍ വരള്‍ച്ച കാത്തിരിക്കുന്നു; വിവാദമായി കര്‍ണാടക മന്ത്രിയുടെ പ്രസ്താവന

Janayugom Webdesk
ബംഗളൂരു
December 25, 2023 4:54 pm

കർഷകർ വർഷാവർഷം വരൾച്ച വരാന്‍ ആഗ്രഹിക്കുന്നുവെന്ന് കര്‍ണാടക മന്ത്രി. വായ്പകള്‍ എഴുതിത്തള്ളാന്‍ വേണ്ടിയാണ് വരള്‍ച്ച വരാന്‍ കര്‍ഷകര്‍ ആഗ്രഹിക്കുന്നതെന്നും സംസ്ഥാന കരിമ്പ് വികസന മന്ത്രി ശിവാനന്ദ് പാട്ടീൽ പറഞ്ഞു.
“കൃഷ്ണ (നദി) വെള്ളം സൗജന്യമാണ്, വൈദ്യുതിയും സൗജന്യമാണ്. നിരവധി മുഖ്യമന്ത്രിമാർ വിത്തും വളവും സൗജന്യമായി നൽകിയിട്ടുണ്ട്. കര്‍ണാടകയില്‍ ഒരു പൊതു പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു മന്ത്രി. വായ്പകള്‍ എഴുതിത്തള്ളാനാണ് വരള്‍ച്ചവരാന്‍ കര്‍ഷകര്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. 

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മന്ത്രിസഭ മുഴുവൻ വിഡ്ഢികളാണെന്ന് കോൺഗ്രസ് സർക്കാരിനെതിരെ ആഞ്ഞടിച്ച് കർണാടക ബിജെപി വിവാദത്തില്‍ പ്രതികരിച്ചു. “കർഷക വിരുദ്ധ സർക്കാർ” കർഷകരെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുകയാണെന്ന് ബിജെപി എക്‌സില്‍ എഴുതിയ കുറിപ്പിൽ കൂട്ടിച്ചേർത്തു.

വീഡിയോ വൈറലായതോടെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ കോൺഗ്രസ് മന്ത്രിയെ വിമർശിച്ചു.

നേരത്തെയും പാട്ടീൽ നിരവധി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. സംസ്ഥാന സർക്കാർ മരണങ്ങൾക്ക് നഷ്ടപരിഹാരം വർദ്ധിപ്പിച്ചതിന് ശേഷം സംസ്ഥാനത്ത് കർഷക ആത്മഹത്യകൾ വർധിച്ചതായി ഈ സെപ്റ്റംബറിൽ, അദ്ദേഹം പറഞ്ഞത് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.

കർഷകരുടെ വികാരം വ്രണപ്പെടുത്താൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും കർഷക ആത്മഹത്യകളുടെ എണ്ണം റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് ഡാറ്റയ്ക്കായി കാത്തിരിക്കാൻ മാധ്യമങ്ങളെ ഉപദേശിക്കുക മാത്രമാണ് താൻ ചെയ്തതെന്നും അദ്ദേഹം പിന്നീട് വിശദീകരിച്ചിരുന്നു.

പൊതുപരിപാടിക്കിടെ കറന്‍സി നോട്ടുകള്‍ വായുവില്‍ വലിച്ചെറിഞ്ഞ മന്ത്രിയുടെ പ്രവര്‍ത്തിയും വന്‍വിവാദം സൃഷ്ടിച്ചിരുന്നു.

Eng­lish Sum­ma­ry: Farm­ers await growth; Kar­nata­ka Min­is­ter’s State­ment Controversial

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.