3 May 2024, Friday

Related news

April 5, 2024
March 1, 2024
February 12, 2024
February 10, 2024
February 8, 2024
January 27, 2024
January 24, 2024
January 2, 2024
December 6, 2023
November 30, 2023

ഇന്ത്യയിലാദ്യം; ക്വിയർ ഫ്രണ്ട്‌ലി ആശുപത്രി സേവനം

Janayugom Webdesk
തിരുവനന്തപുരം
July 31, 2023 9:46 pm

രാജ്യത്ത് ആദ്യമായി സംസ്ഥാനത്ത് ‘ക്വിയർ ഫ്രണ്ട്‌ലി ഹോസ്പിറ്റൽ ഇനിഷ്യേറ്റീവ്’ നടപ്പിലാക്കുന്നു. ട്രാൻസ്ജെൻഡർ വ്യക്തികളുടെയും ക്വിയർ വ്യക്തികളുടെയും അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് ആരോഗ്യസ്ഥാപനങ്ങളിൽ സേവനം ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. യാതൊരു തരത്തിലുള്ള വിവേചനവും ഇല്ലാതെ എല്ലാ സേവനങ്ങളും ലഭ്യമാവുന്ന ആരോഗ്യസംവിധാനമാണ് സർക്കാർ ലക്ഷ്യം. ആദ്യഘട്ടമായി തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ ജില്ലകളിലെ ജനറൽ ആശുപത്രികളെ ക്വിയർ ഫ്രണ്ട‌്‌ലി ആക്കി മാറ്റാനായി ജീവനക്കാർക്ക് പരിശീലനവും സംഘടിപ്പിച്ചു.

ഘട്ടം ഘട്ടമായി കേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും ക്വിയർ ഫ്രണ്ട‌്‌ലി ആക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ആദ്യഘട്ടമായി നാല് ജില്ലകളിൽ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റി ലിങ്ക് വർക്കർ പദ്ധതി ആരംഭിച്ചിട്ടുണ്ട്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാൻ നിരവധി തടസങ്ങൾ നേരിടുന്ന ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് ആവശ്യമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാൻ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിക്കും ആരോഗ്യ സംവിധാനത്തിനും ഇടയിലുള്ള കണ്ണിയായി പ്രവർത്തിക്കുകയെന്നതാണ് കമ്മ്യൂണിറ്റി ലിങ്ക് വർക്കർമാരുടെ പ്രധാന ചുമതല. ഇത്തരത്തിൽ കമ്മ്യൂണിറ്റി ലിങ്ക് വർക്കർമാർ ആശുപത്രികളിലെത്തിക്കുന്ന ഈ വിഭാഗത്തിലെ ആളുകൾക്ക് സേവനങ്ങൾ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കും.

ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ ഉന്നമനത്തിനായി സർക്കാർ നിരവധി പ്രവർത്തനങ്ങളാണ് നടത്തുന്നത്. ട്രാൻസ്ജെൻഡർ വിഭാഗത്തിന് ചരിത്രത്തിൽ ആദ്യമായി നഴ്സിങ് മേഖലയിൽ സംവരണം അനുവദിച്ചിരുന്നു. ബിഎസ്‌സി നഴ്സിങ് കോഴ്സിൽ ഒരു സീറ്റും ജനറൽ നഴ്സിങ് കോഴ്സിൽ ഒരു സീറ്റുമാണ് സംവരണം അനുവദിച്ചത്.

Eng­lish Sum­ma­ry: First in India; A queer friend­ly hos­pi­tal service

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.