
ആഴക്കടലിലും ആവേശം നിറച്ച് പൊന്നോണം. ആഴക്കടലിന്റെ മടിത്തട്ടില്‍, തിരമാലകളുടെ താരാട്ടിൽ, ഓണസദ്യയൊരുക്കിയാണ് ഒരു കൂട്ടം മത്സ്യത്തൊഴിലാളികളുടെ ഇത്തവണത്തെ ഓണാഘോഷം. അഴീക്കോട് വാകച്ചാർത്ത് എന്ന മത്സ്യബന്ധന വള്ളത്തിലെ തൊഴിലാളികളാണ് കടലിന് നടുവില്‍ ഓണസദ്യയൊരുക്കിയത്. മീൻ പിടിക്കുന്നതിനിടയിലും ഉത്രാട ദിനം ആഘോഷിക്കാൻ അവർ തീരുമാനിച്ചതാണ് വ്യത്യസ്തമായ ഒരു ഓണാഘോഷമായത്.
വീട്ടിൽ നിന്ന് പാചകം ചെയ്തുകൊണ്ടുവന്ന കറികളും വള്ളത്തിൽവെച്ച് തന്നെ തയ്യാറാക്കിയ വിഭവങ്ങളും ചേർത്ത് തൂശനിലയിട്ട് ആഴക്കടലിന്റെ ഓളപ്പരപ്പില്‍ അവര്‍ സദ്യയൊരുക്കി. തിരക്കിനിടയിലും ചോറും സാമ്പാറും പായസവും പപ്പടവും അവർ പാചകം ചെയ്തു. കുടുംബാംഗങ്ങൾ സ്നേഹത്തോടെ തയ്യാറാക്കി നൽകിയ വിവിധതരം വറികളും അവർക്ക് വീട്ടകങ്ങളിലെ ഓണത്തിന്റെ ഓർമ്മകള്‍ സമ്മാനിച്ചു. ആര്യക്കാരൻ സോജന്റെയും സ്രാങ്ക് സുധിഷിന്റെയും നേതൃത്വത്തിൽ നാൽപ്പത്തിയഞ്ച് തൊഴിലാളികളാണ് വള്ളത്തില്‍ ഓണസദ്യയുണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.