8 January 2026, Thursday

Related news

January 6, 2026
January 2, 2026
December 31, 2025
December 15, 2025
December 13, 2025
December 13, 2025
December 10, 2025
December 7, 2025
December 5, 2025
November 27, 2025

കൂട്ടക്കുരുതി; ചോരക്കളമായി ഗാസ, ഇന്ന് മാത്രം കൊല്ലപ്പെട്ടത് 62 പേര്‍

Janayugom Webdesk
ഗാസ സിറ്റി
September 16, 2025 6:21 pm

ഗാസയിൽ രൂക്ഷമായ ഇസ്രയേൽ ആക്രമണം. ഇസ്രായേൽ സൈന്യം കര ആക്രമണം വ്യാപിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഗാസ കടുത്തതും നിരന്തരവുമായ ബോംബാക്രമണത്തിന് വിധേയരാകുന്നു. പുലർച്ചെ മുതൽ ഗാസയിലുടനീളം ഇസ്രായേൽ വ്യോമാക്രമണത്തിൽ 62 പേർ കൊല്ലപ്പെട്ടു.

ശക്തമായ കരയാക്രമണമാണ് ഗാസ മണ്ണില്‍ ഇസ്രയേല്‍ നടത്തിയത്. ബോംബിട്ടും വെടിവച്ചും മാതിരമല്ല പട്ടിണിക്കിട്ടും അവര്‍ ജനങ്ങളെ കൊല്ലുന്നു. നഗരം പിടിച്ചെടുക്കാനാണ് കരസേനയുടെ നീക്കം. ഗാസയിൽ ഗ്രൗണ്ട് ഓപ്പറേഷൻ തുടങ്ങിയതായി ഇസ്രയേൽ സേന അറിയിച്ചു. പകൽ നടക്കുന്ന ആക്രമണങ്ങളിൽ വിവിധ ഇടങ്ങളിൽ മരണം റിപ്പോർട്ട് ചെയ്തു. ആക്രമണത്തില്‍ അറുപതിലേറെ പേരാണ് ഇന്ന് മാത്രം കൊല്ലപ്പെട്ടത്. ഇസ്രായേൽ കരാക്രമണം ആരംഭിച്ചതിനുശേഷം മധ്യ ഗാസ നഗരത്തിലെ ദറാജ് ജനവാസ മേഖലയിൽ മാത്രം കുറഞ്ഞത് 20 പേർ കൊല്ലപ്പെട്ടു. ജീവന്‍ കയ്യില്‍പിടിച്ച് ജനങ്ങൾ പലായനം ചെയ്യുകയാണ്.ഗാസയിൽ ഇസ്രായേൽ നടത്തുന്ന ഏകദേശം രണ്ട് വർഷത്തെ യുദ്ധം ഒരു വംശഹത്യയാണെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.“ഗാസ മുനമ്പിലെ പലസ്തീനികളെ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വംശഹത്യ ചെയ്തതെന്ന്” അന്വേഷകർ പറഞ്ഞു. ഒരുവിഭാ​ഗത്തെ ഉന്മൂലനം ചെയ്യുക, ശാരീരികവും മാനസികവുമായ ഗുരുതരമായ ഉപദ്രവം വരുത്തുക, വിഭാ​ഗത്തെ നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വ്യവസ്ഥകൾ മനഃപൂർവ്വം സൃഷ്ടിക്കുക, ജനനം തടയുക തുടങ്ങിയ നടപടികൾ ഇസ്രായേലിന്റെ ഭാ​ഗത്തുനിന്നുണ്ടായെന്നും യുഎൻ റിപ്പോർട്ട് വ്യക്തമാക്കി. അതേസമയം, ​ഗാസയിലെ ജനതക്ക് നേരെയല്ല, ഹമാസിന് നേരെയാണ് തങ്ങളുടെ പോരാട്ടമെന്ന് ഇസ്രായേൽ വ്യക്തമാക്കി.

ഗാസ സിറ്റിയിലെ ഇസ്രായേലിന്റെ കരസേനാ ആക്രമണം നിരവധി രാജ്യങ്ങളിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭ “കൂട്ടക്കൊല” അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ കര ആക്രമണത്തെ “പൂർണ്ണമായും അസ്വീകാര്യവും” എന്ന് ഐക്യരാഷ്ട്രസഭയുടെ അവകാശ മേധാവി അപലപിക്കുകയും “കൂട്ടക്കൊല” അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് കൂടുതൽ രക്തച്ചൊരിച്ചിലിന് കാരണമാകും കൂടുതൽ നിരപരാധികളായ സാധാരണക്കാരെ കൊല്ലും.

Kerala State - Students Savings Scheme

TOP NEWS

January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.