
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി എക്‌സൈസ് വിഭാഗം നടത്തിയ സ്‌പെഷല്‍ എന്‍ഫോഴ്സ്‌മെന്റ് ഡ്രൈവില്‍ താനൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുനിന്ന് 7.6 കിലോഗ്രാം കഞ്ചാവ് കണ്ടത്തി. റെയിൽവേ സ്റ്റേഷന്റെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിന് സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് അടങ്ങിയ ബാഗ്. ബുധനാഴ്ച ഉച്ചയോടെയാണ് റെയില്‍വേ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള താനൂര്‍ എന്ന നേം ബോര്‍ഡിന് സമീപം മതില്‍ക്കെട്ടിനരികിലെ കുറ്റിക്കാട്ടില്‍ നിന്നുമാണ് ബാഗ് കണ്ടെത്തുന്നത്. തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ എസ് സുര്‍ജിതിന്റെ നേതൃത്വത്തില്‍ തിരൂര്‍ എ ക്‌സൈസ് സംഘവും തിരൂര്‍ ആര്‍ പി എഫും സംയുക്തമായാണ് താനൂര്‍ റെയില്‍വേ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തിയത്. കേസ് രജിസ്റ്റര്‍ ചെ യ്തിട്ടുണ്ടെങ്കിലും ഉടമസ്ഥനെ കണ്ടെത്താനായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.