22 January 2026, Thursday

Related news

October 31, 2025
October 23, 2025
October 12, 2025
September 30, 2025
September 26, 2025
September 23, 2025
September 18, 2025
September 7, 2025
September 3, 2025
August 26, 2025

ഇനി ‘കൂളായി’ നടക്കാം: ശീതീകരിച്ച ആകാശപ്പാത 27ന് തുറക്കും

Janayugom Webdesk
തൃശൂർ
September 25, 2024 7:48 pm

ശക്തനിലെ ആകാശപ്പാതയിലൂടെ 27 മുതല്‍ കൂളായി നടക്കാം. ശീതീകരിച്ച ആകാശപ്പാത 27ന് ജനങ്ങള്‍ക്കായിതുറന്നുനല്‍കും. ഉദ്ഘാടനത്തിനു മുന്നോടിയായി പെയിന്റിങ് പണികളും ആകാശപ്പാതയ്ക്ക് ഇരുവശത്തും ലിഫ്റ്റിലുമുള്ള ചില്ലുകൾതുടച്ചു വൃത്തിയാക്കലുമെല്ലാം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇതോടൊപ്പം പാതയ്ക്ക് സമീപം തറയോട് വിരിക്കുന്ന പണികളും നടക്കുന്നുണ്ട്. 27ന് മന്ത്രി എം ബി രാജേഷ് ആണ് രണ്ടാംഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആകാശപ്പാത ഉദ്ഘാടനം നിർവഹിക്കുന്നത്. 

അമൃത് പദ്ധതിക്ക് കീഴിൽ നിർമാണം പൂർത്തിയാക്കിയ ആകാശപ്പാതയുടെ അടിസ്ഥാനചെലവ് 5.5 കോടിയാണ്. നാല് ലിഫ്റ്റുകളാണ് ആകാശപ്പാതയിലേക്ക്‌ കയറാൻ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ പാത നിർമാണം പൂർത്തിയാക്കി തുറന്നുകൊടുത്തിരുന്നു. എന്നാൽ, ശീതീകരിക്കാൻ വേണ്ടി അടച്ചിടുകയായിരുന്നു. 20 ക്യാമറകളും 50 കിലോവാട്ട് കിട്ടുന്ന സൗരോർജപാനലുകളും സ്ഥാപിച്ചിട്ടുണ്ട്. ഡിസംബറോടെ പാതയുടെ പ്രവർത്തനം പൂർണമായും സൗരോർജം ഉപയോഗിച്ചാകും. ശക്തൻബസ് സ്റ്റാൻഡ് പരിസരം, മത്സ്യമാംസ മാർക്കറ്റ്, പച്ചക്കറി മാർക്കറ്റ്, ശക്തൻ നഗർ മൈതാനം എന്നീ നാല് ഭാഗങ്ങളിൽ നിന്നും ആകാശപ്പാതയിലേക്ക് ചവിട്ടുപടികളിലൂടെയും പ്രവേശിക്കാം. 

റോഡിൽ നിന്ന് ആറുമീറ്റർ ഉയരത്തിൽ വൃത്താകൃതിയിലാണ് ആകാശപ്പാത. അതിനാൽ വാഹനങ്ങൾക്കും തടസമില്ലാതെ കടന്നുപോകാം. മൂന്ന് മീറ്റര്‍ വീതിയിലാണ് നടപ്പാലം. 280 മീറ്ററാണ് ചുറ്റളവ്. നടപ്പാലത്തിനു ചുറ്റും മുകളിലും കവചമുണ്ട്. 2018ൽ ഭരണാനുമതി ലഭിച്ച പദ്ധതി 2019 ഒക്ടോബറിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. തുടർന്ന് 2023 ആഗസ്റ്റിലാണ് ആദ്യഘട്ടം പൂർത്തിയാക്കി തുറന്നുകൊടുത്തത്.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.