
പ്രീമിയർ ലീഗ് ക്ലബുകളുടെ മുൻ പരിശീലകനായിരുന്ന ഗ്രഹാം പോട്ടർ സ്വീഡിഷ് ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനായി ചുമതലയേറ്റു. മാർച്ച് വരെ നീളുന്ന താത്കാലിക കരാറാണ് പോട്ടർ ഒപ്പുവെച്ചിരിക്കുന്നത്. ഈ സീസണിന്റെ തുടക്കത്തിൽ പ്രീമിയർ ലീഗ് ക്ലബ് വെസ്റ്റ്ഹാമിന്റെ പരിശീലകനായി ചുമതലയേറ്റ പോട്ടറെ, ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. ബ്രൈറ്റൺ, ചെൽസി തുടങ്ങി വമ്പൻ ക്ലബുകളെ പരിശീലിപ്പിച്ച പരിചയസമ്പത്തുള്ള പോട്ടർ, ഒരു ദേശീയ ടീമിന്റെ പരിശീലകനാവുന്നത് ഇത് ആദ്യമായാണ്. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മോശം പ്രകടനത്തെ തുടർന്നാണ് സ്വീഡൻ മുൻ പരിശീലകൻ ജോൺ ഡാലിനെ പുറത്താക്കിയത്. നിലവിൽ കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും തോറ്റ ടീമിന്റെ ലോകകപ്പ് മോഹങ്ങൾ സജീവമാക്കുക എന്നതാവും പോട്ടറിന് മുന്നിലുള്ള പ്രധാന ദൗത്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.