23 January 2026, Friday

Related news

January 23, 2026
January 19, 2026
January 10, 2026
January 6, 2026
January 4, 2026
January 3, 2026
December 30, 2025
December 30, 2025
December 24, 2025
December 24, 2025

ബിജെപി ഭരിക്കുന്ന കര്‍ണ്ണാടകയില്‍ വിദ്വേഷപ്രസംഗങ്ങള്‍ കൂടുന്നു; രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം കുറയുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
February 25, 2023 12:04 pm

കഴിഞ്ഞ മുന്നു വര്‍ഷമായി കര്‍ണാടകത്തില്‍ പൊലീസ് രജിസറ്റര്‍ ചെയ്ത എഫ്ഐആറുകളുടെ എണ്ണം ഏറെയാണ്.അതില്‍ 105 വിദ്വേഷപ്രസംഗ കേസുകളെ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബെസരാജ ബൊമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരിക്കുന്ന കര്‍ണ്ണാടകത്തില്‍ മുകളില്‍ സൂചിപ്പിച്ചതിന്‍റെ നൂറിലധികം പ്രസംഗങ്ങളാണ് ഉണ്ടായിട്ടുണ്ട്.

കണക്കുകൾ പ്രകാരം, 2022‑ലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്, ഇത് മുൻവർഷത്തേക്കാൾ (2021) ഇരട്ടിയിലധികമായി.മുൻവർഷത്തെ അപേക്ഷിച്ച് 2021‑ൽ കേസുകൾ ഏകദേശം 46% കുറഞ്ഞു. ഇതില്‍ 52 ശതമാനവും ബെംഗളൂരുവിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തരമന്ത്രി അംഗ ജ്ഞാനേന്ദ്ര അറിയിച്ചു.ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയിലെത്തിക്കുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ബെഗളൂരു കഴിഞ്ഞാല്‍ ബിദര്‍, കലബുര്‍ഗി, ശിവമോഗ, ഹാവേരി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ളത്. പ്രസംഗങ്ങളുടെയും പ്രസ്താവനകളുടെയും യാഥാർത്ഥ്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് സർക്കാർ വിവിധ നടപടികൾക്കിടയിൽ സർക്കാർ പൊതുയോഗങ്ങൾ നടത്തുന്നതെന്ന് ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്ര നിയമസഭയിൽ പറഞ്ഞു. വിവിധ മതങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന സന്ദേശങ്ങൾ. സോഷ്യൽ മീഡിയ വഴി പൊതുജനങ്ങളെയും ഇത് ബോധവൽക്കരിക്കുന്നു. ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം സ്വീകരിക്കുന്നുവെങ്കിലും ഇതില്‍ പക്ഷപാതപരമായ നടപടികളാണ് എടുക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വിമര്‍ശിച്ചു.

അടുത്തിടെയുണ്ടായ വെറുപ്പ് പ്രചാരണ പ്രസംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിയെ കാണാന്‍ പോലും തങ്ങളെ അനുവദിച്ചില്ലെന്ന് കാമ്പയിന്‍ എഗെയിന്‍സ്റ്റ് ഹേറ്റ് സ്പീച്ച് അംഗം വിനയ് ശ്രീനിവാസ് പറഞ്ഞു. പൊലീസ് പ്രമോദ് മുത്തലിക്കിനെ പോലെയുള്ളവര്‍ക്കെതിരെ സ്വമേധയാ കേസെടുക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളില്‍ സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ടെന്നും എന്നാല്‍ പൊലീസ് അത് ചെയ്യുന്നില്ലെന്നും കാമ്പയിന്‍ അംഗങ്ങള്‍ പറഞ്ഞു.ലവ് ജിഹാദില്‍ ഒരു പെണ്‍കുട്ടിയെ നഷ്ടപ്പെട്ടാല്‍ പത്ത് മുസ്‌ലിം പെണ്‍കുട്ടികളെ കെണിയില്‍പെടുത്തണമെന്നും ഹിന്ദുക്കള്‍ ആയുധം മൂര്‍ച്ചകൂട്ടി വെക്കണമെന്നും ശ്രീരാമസേന തലവന്‍ പ്രമോദ് മുത്തലിക്ക് ആഹ്വാനം ചെയ്തിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേബിജെപിയുടെ നേതാക്കളടക്കമുള്ളവര്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗങ്ങള്‍ ധാരാളമായി നടത്തുന്നുണ്ട്.തെരഞ്ഞെടുപ്പ് പ്രചാരത്തിനിടെ ടിപ്പുവും സവര്‍ക്കറും തമ്മിലാണ് മത്സരമെന്നും ടിപ്പുവിന്റെ ആളുകളെ കൊല്ലണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷനും എംപിയുമായ നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു.മന്ത്രി അശ്വത് നാരായണ്‍, വിശ്വ ഹിന്ദു പരിഷത്ത് നേതാവ് ശരണ്‍ പമ്പ്വെല്‍ തുടങ്ങി നിരവധി നേതാക്കള്‍ അടുത്ത കാലത്ത് തന്നെ നിരവധി വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.

ഇത്തരത്തില്‍ സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം അഭിഭാഷകരും വനിതാ ആക്ടിവിസ്റ്റുകളും വിദ്യാര്‍ത്ഥികളുമെല്ലാം കാമ്പയിന്‍ അംഗങ്ങളുമെല്ലാം പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധവുമായി എത്തിയിരുന്നു. അതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകള്‍ പുറത്ത് വന്നത്.വിദ്വേഷ പ്രസംഗങ്ങൾ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ സുരക്ഷയ്ക്ക് ബുദ്ധിമുട്ടു ഉണ്ടാക്കുന്നു. കൂടാതെ ന്യൂനപക്ഷങ്ങളുടെ സമത്വത്തിനും അവകാശങ്ങള്‍ക്കും നേരേ ഭീഷിണിയുമാകുന്നു 

Eng­lish Summary:
Hate speech on the rise in BJP-ruled Kar­nata­ka; The num­ber of reg­is­tered cas­es is decreasing

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.