
ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ ചരിത്രപ്രസിദ്ധമായ ശവകുടീരം ഹിന്ദുത്വ സംഘടനകൾ തകർത്തു. നവാബ് അബ്ദുസമദിന്റെ ശവകുടീരം ആണ് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ തകർത്തത്. ശവകുടീരം നിൽക്കുന്ന സ്ഥലത്ത് 1000 വർഷം മുന്നേ ക്ഷേത്രം ഉണ്ടായിരുന്നതായാണ് ഹിന്ദുത്വ സംഘടനകളുടെ അവകാശവാദം. എന്നാൽ സർക്കാർ രേഖകൾ പ്രകാരം ശവകുടീരം സംരക്ഷിത സ്മാരകം ആണ്. പ്രദേശത്ത് സംഘർഷത്തിനുള്ള സാധ്യത മുൻനിർത്തി കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ബിജെപി ജില്ലാ പ്രസിഡന്റ് മുഖ്‌ലാൽ പാൽ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങളിൽ നിരവധി പേർ കാവിക്കൊടികളുമായി മതപരമായ മുദ്രാവാക്യങ്ങൾ മുഴക്കി ശവകുടീരം വളഞ്ഞിരിക്കുന്നത് കാണാം.
സദർ തെഹ്‌സിലിലെ റെഡിയ പ്രദേശത്തെ അബു നഗറിലാണ് ഈ സ്ഥലം ചെയ്യുന്നത്, ഖസ്ര നമ്പർ 753 പ്രകാരം സർക്കാർ രേഖകളിൽ മഖ്‌ബറ മാംഗി എന്ന പേരിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. മഠ് മന്ദിർ സംരക്ഷൺ സംഘർഷ് സമിതിയിലെ അംഗങ്ങളും മറ്റ് ഹിന്ദു സംഘടനകളും ചേർന്ന് ഈ ശവകുടീരം താക്കൂർജിക്കും ശിവനും സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രമാണെന്ന് പ്രഖ്യാപിച്ചതോടെ വിവാദം ശക്തമായി. ബിജെപിയും ഈ അവകാശവാദത്തെ പിന്തുണയ്ക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.