
തെക്കുപടിഞ്ഞാറൻ ഇക്വഡോറിലെ കടൽത്തീരത്ത് കയറിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ അഞ്ച് മനുഷ്യ തലകൾ കണ്ടെത്തിയതായി പൊലീസ്. പ്യൂർട്ടോ ലോപ്പസ് എന്ന ചെറിയ മത്സ്യബന്ധന തുറമുഖത്താണ് തൂക്കിയിട്ട നിലയില്‍ തലകള്‍ കണ്ടെത്തിയത്. കടൽത്തീരത്തെ മരത്തടികളിലാണ് കയറുകൾ ഉറപ്പിച്ചിരുന്നത്. ക്രിമിനൽ ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷമാണ് സംഭവത്തിന് കാരണമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുള്ള മയക്കുമരുന്ന് കടത്ത് ശൃംഖലകൾ പ്രദേശത്ത് സജീവമാണെന്നും മത്സ്യത്തൊഴിലാളികളെയും അവരുടെ ചെറിയ ബോട്ടുകളെയും അവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. പ്യൂർട്ടോ ലോപ്പസ് സ്ഥിതിചെയ്യുന്ന മനാബി ഉൾപ്പെടെ രാജ്യത്തെ ഒമ്പത് പ്രവിശ്യകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
പ്യൂർട്ടോ ലോപ്പസിൽ നിയന്ത്രണ, നിരീക്ഷണ പ്രവർത്തനങ്ങൾ ശക്തമാക്കിയതായും പൊലീസ് അറിയിച്ചു. കൊളംബിയയുടെ വടക്കൻ അതിർത്തിയിലൂടെയും പെറുവിലെ തെക്കൻ അതിർത്തിയിലൂടെയും പ്രവേശിക്കുന്ന മയക്കുമരുന്നുകളുടെ സംഭരണത്തിനും വിതരണത്തിനുമുള്ള ഒരു ലോജിസ്റ്റിക്കൽ കേന്ദ്രമായി മാറിയ ഇക്വഡോർ നാല് വർഷത്തിലേറെയായി സംഘര്‍ഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. 2025ല്‍ , ഔദ്യോഗിക കണക്കുകൾ പ്രകാരം 9,000‑ത്തിലധികം കൊലപാതകങ്ങൾ നടന്നു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.