
ആരോഗ്യ പ്രവർത്തകരുടെ നിര്‍ദേശങ്ങൾ അവഗണിച്ച് വീടും പരിസരവും വൃത്തിഹീനമാക്കിയ ഉടമസ്ഥന് പിഴ വിധിച്ച് കോടതി. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് പിഴ വിധിച്ചത്. വീടും പരിസരവും വൃത്തിഹീനമാക്കുന്നുവെന്നാരോപിച്ച് നൂറനാട് കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഇ വി പ്രമോദ് ചാര്‍ജ് ചെയ്ത കേസിലാണ് നടപടി. 4000 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. പിഴയടച്ചില്ലെങ്കിൽ 10 ദിവസത്തെ വെറും തടവ് അനുഭവിക്കണമെന്നും ഉത്തരവുണ്ട്. പൊതുജനാരോഗ്യ നിയമപ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്. സമാനമായ മറ്റൊരു സംഭവത്തിൽ പരപ്പനങ്ങാടിയിൽ വീട്ടുടമയ്ക്കും വാടകക്കാരനും 15000 രൂപ കോടതി പിഴയിട്ടിരുന്നു. ആരോഗ്യ വകുപ്പിൽ നിന്ന് നോട്ടീസ് ലഭിച്ചിട്ടും തിരുത്തൽ നടപടികൾ സ്വീകരിക്കാത്തതിനേ തുടർന്നാണ് നടപടി കൈക്കൊണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.