ഉത്തരാഖണ്ഡിൽ 170 മദ്രസകൾ അടച്ചുപൂട്ടി സീൽ ചെയ്തു. ഉത്തരാഖണ്ഡ് മദ്രസാ ബോർഡിൻറെയോ സംസ്ഥാന വിദ്യാഭ്യാസ ബോർഡിൻറെയോ അംഗീകാരമില്ലാതെ പ്രവർത്തിച്ച മദ്രസകളാണ് അടച്ചുപൂട്ടിയതെന്നാണ് സർക്കാരിൻറെ വിശദീകരണം. എന്നാൽ മുസ്ലീം സ്ഥാപനങ്ങൾക്കെതിരെയുള്ള ആസൂത്രിത ആക്രമണമാണ് നടക്കുന്നതെന്ന് ഇമാമുമാരും മദ്രസാ ഭാരവാഹികളും പറഞ്ഞു.
ചരിത്രപരമായ നീക്കമെന്നാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഇതിനെപ്പറ്റി പ്രതികരിച്ചത്. മദ്രസകൾ നിയമ വിരുദ്ധമാണെന്ന് പറഞ്ഞ ധാമി ഇത്തരത്തിലുള്ള സ്ഥാപനങ്ങളൊന്നും പ്രോത്സാഹിപ്പിക്കില്ലെന്നും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.