22 January 2026, Thursday

Related news

January 17, 2026
January 13, 2026
January 11, 2026
December 30, 2025
December 11, 2025
December 1, 2025
November 29, 2025
November 26, 2025
November 23, 2025
November 22, 2025

ഇന്ത്യ റെ‍ഡി; ഓസ്ട്രേലിയന്‍ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെ തകര്‍ത്തു

Janayugom Webdesk
കാന്‍ബറ
December 1, 2024 10:06 pm

ഓസ്ട്രേലിയന്‍ പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായി നടന്ന പരിശീലന മത്സരത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് വിജയം. 50 ഓവറാക്കി പുതുക്കി നിശ്ചയിച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പ്രൈം മിനിസ്റ്റേഴ്‌സ് ഇലവന്‍ 43.2 ഓവറില്‍ 240 റണ്‍സില്‍ പുറത്തായി. മറുപടി ബാറ്റിങ്ങില്‍ 45 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. 

ഇന്ത്യയ്ക്കായി യശസ്വി ജയ്സ്വാളും കെ എൽ രാഹുലും മികച്ച തുടക്കമാണ് നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ 75 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. 59 പന്തുകൾ നേരിട്ട ജയ്സ്വാൾ 45 റൺന് നേടി. 27 റൺസെടുത്ത രാഹുൽ ബാറ്റിങ് അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. പിന്നാലെയെത്തിയ രോഹിത് ശർമയ്ക്കു തിളങ്ങാൻ സാധിച്ചില്ല. മൂന്നു റൺസ് മാത്രമെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ, ആൻഡേഴ്സന്റെ പന്തിൽ പുറത്തായി. അർധ സെഞ്ചുറിക്കു പിന്നാലെ ഗില്ലും ബാറ്റിങ് അവസാനിപ്പിച്ചു മടങ്ങി. സമീപ കാലത്ത് ടെസ്റ്റില്‍ ഫോം ഔട്ടായി ഉഴറുകയാണ് നായകന്‍. സന്നാഹ മത്സരത്തിലും താരത്തിനു തിളങ്ങാന്‍ സാധിച്ചില്ല. രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യക്ക് രോഹിതിന്റെ ഫോം ഔട്ടാണ് വലിയ തലവേദനയാകുന്നത്. രവീന്ദ്ര ജഡേജ (27), വാഷിങ്ടണ്‍ സുന്ദര്‍ (പുറത്താകാതെ 42) എന്നിവരെല്ലാം ബാറ്റിങ്ങില്‍ തിളങ്ങി. വിരാട് കോലിയും റിഷഭ് പന്തും ധ്രുവ് ജുറെലും അഭിമന്യു ഈശ്വരനും ബാറ്റിങ്ങിനിറങ്ങിയില്ല. നേരത്തെ നാലു വിക്കറ്റെടുത്ത് ബൗളിങ്ങില്‍ തിളങ്ങിയ ഹര്‍ഷിത് റാണയുടെ മികവിലാണ് ഇന്ത്യ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെ 43.2 ഓവറില്‍ 240ന് ഓള്‍ ഔട്ടാക്കിയത്. 

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ പ്രൈം മിനിസ്റ്റേഴ്സ് ഇലവന് സെഞ്ചുറി നേടിയ ഓപ്പണര്‍ സാം കോണ്‍സ്റ്റാസും(97 പന്തില്‍ 107) ജാക് ക്ലേയ്ടണും(40) ചേര്‍ന്നാണ് ഭേദപ്പെട്ട സ്കോറിനുള്ള അടിത്തറയിട്ടത്. ഹന്നോ ജേക്കബ്സ് (60 പന്തിൽ 61), ജേക് ക്ലെയ്റ്റൻ (52 പന്തിൽ 40) എന്നിവരും ഇന്ത്യയ്ക്കെതിരെ തിളങ്ങി. ഹര്‍ഷിത് റാണ നാലും ആകാശ്ദീപ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടൻ സുന്ദർ, രവീന്ദ്ര ജഡേജ എന്നിവർക്കും ഓരോ വിക്കറ്റു വീതമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.