
പൈലറ്റുമാരുടെ ജോലിസമയവും വിശ്രമവും സംബന്ധിച്ച പരിഷ്കരിച്ച നിയമങ്ങൾ നടപ്പിലാക്കി ഇൻഡിഗോ എയർലൈൻസ്. വിമാന സർവീസുകൾ തടസ്സപ്പെട്ടതിനെത്തുടർന്ന് ഇൻഡിഗോയ്ക്ക് നൽകിയിരുന്ന താൽക്കാലിക ഇളവ് അവസാനിച്ച സാഹചര്യത്തിലാണ് പരിഷ്കരിച്ച നിയമങ്ങൾ നടപ്പിലാക്കുന്നത്. ഇന്നുമുതല്‍ പുതിയ നിയമങ്ങൾ പാലിക്കപ്പെടുമെന്ന് വിമാനക്കമ്പനി അറിയിച്ചു.
കഴിഞ്ഞ വർഷം അവസാനമുണ്ടായ വലിയ തോതിലുള്ള വിമാന സർവീസ് റദ്ദാക്കലുകളെത്തുടർന്നാണ് ഡിജിസിഎ ഇൻഡിഗോയ്ക്ക് ഫെബ്രുവരി 10വരെ ഇളവ് അനുവദിച്ചിരുന്നത്. പൈലറ്റുമാരുടെ ജോലിഭാരവും ക്ഷീണവും കുറയ്ക്കുന്നതിനായി കൊണ്ടുവന്ന പരിഷ്കരിച്ച ചട്ടങ്ങൾ നടപ്പിലാക്കുന്നതിലൂടെ യാത്രക്കാരുടെ സുരക്ഷ കൂടുതൽ ഉറപ്പാക്കാൻ സാധിക്കുമെന്ന് ഡിജിസിഎ വ്യക്തമാക്കി.
പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇൻഡിഗോ പൈലറ്റുമാരുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തിയിട്ടുണ്ട്. ഒരു വിമാനത്തിന് എത്ര പൈലറ്റുമാർ വേണം എന്ന അനുപാതത്തിലും കമ്പനി മാറ്റം വരുത്തി. വിമാന സർവീസുകൾ സ്ഥിരതയോടെ നിലനിർത്താൻ ആവശ്യമായ ജീവനക്കാർ ഇപ്പോൾ കമ്പനിക്കുണ്ടെന്ന് ഇൻഡിഗോ വക്താവ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.