
രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ ലാഭത്തിൽ വൻ ഇടിവ്. ഡിസംബറിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ അറ്റാദായം 78 ശതമാനം ഇടിഞ്ഞ് 549.1 കോടി രൂപയായി കുറഞ്ഞു. മുൻവർഷം ഇതേ കാലയളവിൽ 2,448.8 കോടി രൂപയായിരുന്നു ഇൻഡിഗോയുടെ ലാഭം.
കഴിഞ്ഞ ഡിസംബറിൽ ഇൻഡിഗോയുടെ വിമാന സർവീസുകൾ വൻതോതിൽ തടസ്സപ്പെട്ടത് കമ്പനിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതിനെത്തുടർന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ ഇൻഡിഗോയുടെ വിമാന സർവീസുകളിൽ 10 ശതമാനം കുറവ് വരുത്തിയിരുന്നു. ഫെബ്രുവരി 10 വരെ ഈ നിയന്ത്രണം തുടരും. ലാഭത്തിൽ ഇടിവുണ്ടായെങ്കിലും കമ്പനിയുടെ മൊത്തം വരുമാനത്തിൽ വർധനവുണ്ട്. കഴിഞ്ഞ പാദത്തിൽ 24,540.6 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. മുൻവർഷം ഇത് 22,992.8 കോടി രൂപയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.