
പശ്ചിമേഷ്യൻ യുദ്ധം ആഗോള സാമ്പത്തിക വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്ന ഘട്ടത്തിലേക്ക്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് പ്രഖ്യാപിച്ചു. ഈ പാതയിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകുമെന്നും കപ്പലുകൾ കത്തിക്കുമെന്നും ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്. ഇറാന്റെ ഈ നീക്കത്തിന് പിന്നാലെ ഖത്തർ പ്രകൃതിവാതക ഉത്പാദനം താൽക്കാലികമായി നിർത്തിവെച്ചു.
ലോകത്തെ പ്രധാന ഇന്ധന വിതരണ പാത തടസ്സപ്പെട്ടതോടെ വരും ദിവസങ്ങളിൽ എണ്ണവില കുതിച്ചുയരുമെന്നാണ് സൂചന. ഇന്ധനത്തിനായി ഗൾഫ് രാജ്യങ്ങളെ പ്രധാനമായും ആശ്രയിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ നീക്കം വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമാകും. പ്രത്യേകിച്ച് ഖത്തറിലെ വാതക സെക്ടറിനെ ഇറാൻ ലക്ഷ്യമിടുന്നത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ നേരിട്ട് ബാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.