28 December 2025, Sunday

Related news

December 18, 2025
November 21, 2025
November 20, 2025
November 19, 2025
November 19, 2025
November 17, 2025
October 8, 2025
April 16, 2025
April 15, 2025
April 7, 2025

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ബില്ലിനെതിരെ ശക്തമായ പ്രതിഷേധവുമായി ജെഡിയു

Janayugom Webdesk
ന്യൂഡല്‍ഹി
August 26, 2024 12:50 pm

നരേന്ദ്രമോഡി സര്‍ക്കാരിന്റെ വഖഫ് ബില്ലിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു. വഖഫ് നിയമ നിര്‍മ്മാണത്തെക്കുറിച്ച് വലിയ ആശങ്കകളാണ് പാര്‍ട്ടി ഉന്നയിച്ചിരിക്കുന്നത്. വഖഫ് സ്വത്തുക്കളുടെ ഭരണം പുനഃപരിശോധിക്കുകയെന്ന രഹസ്യ അജണ്ടയുടെ ഭാഗമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ വഖഫ് ബില്ലുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതു രാഷ്ട്രീയ പാര്‍ട്ടികളിലും ന്യൂുനപക്ഷ വിഭാഗത്തിലും വലിയ ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. ബിജെപിയുടെ സഖ്യ കക്ഷികളും വലിയ പ്രതിഷേധമായിട്ടാണ് രംഗത്തുവന്നിരിക്കുന്നത്.

ഇസ്ലാമിക നിയമപ്രകാരം ജീവകാരുണ്യ, മതപരമായ ആവശ്യങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട ഭൂമികളും, കെട്ടിടങ്ങളും അടക്കമുള്ള വഖഫ് സ്വത്തുകളുടെ നടത്തിപ്പും, വിനിയോഗവും കാര്യക്ഷമമാക്കാനാണ് വഖഫ് ബില്ല് ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളമുള്ള വഖഫ് ബോര്‍ഡുകള്‍ളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുകയെന്ന ലക്ഷ്യമാണ് ബില്ലിലുള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നതാണ് എറെ സംശയം ഉളവാക്കിയിരിക്കുന്നത്,എന്നാല്‍ ഈ ബില്ല് വഖഫ് സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം തുരങ്കം വെയ്ക്കാനാനെന്ന നിലപാടിയാണ് ജെഡിയു. 

ഈ സ്വത്തുക്കളുടെ പരമ്പരാഗത മാനേജ്മെന്റ് രീതികളുമായി പൊരുത്തപ്പെടാത്ത രീതിയിലാണ് പുതിയ ബില്ലെന്നു നീതീഷും കൂട്ടരും അഭിപ്രായപ്പെടുന്നത്. ബില്ലിലെ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പ്രദേശിക ഇടപെടലുകള്‍ ഒഴിവായി കേന്ദ്രീകൃതമായ നിയന്ത്രണത്തിന് ഇടയാക്കുമെന്നും പാര്‍ട്ടി ഭയപ്പെടുന്നുണ്ട്. ഇത് അവരുടെ ആചാരങ്ങള്‍ക്കും പരമ്പരാഗതമായ സമ്പ്രദായങ്ങള്‍ക്കും അനുസൃതമായി സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനുള്ള വഖഫ് ബോര്‍ഡുകളുടെ ഇടപെടലുകളെ ബാധിക്കും ഈ ബില്ലിന് വഖഫ് സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം തുരങ്കം വെക്കാമെന്നും ഈ സ്വത്തുക്കളുടെ പരമ്പരാഗത മാനേജ്‌മെൻ്റ് രീതികളുമായി പൊരുത്തപ്പെടാത്ത ഭരണപരമായ തടസ്സങ്ങൾ സൃഷ്ടിക്കുമെന്നും ജെഡിയു ഉള്‍പ്പെടെയുള്ള പാർട്ടി വിമര്‍ശിക്കുന്നു.

ജെഡിയുവില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പ് ബിജെപിയെതെല്ലൊന്നുമല്ലഅലോസരപ്പെടുത്തിയിരിക്കുന്നത്. വലിയ ഭരണപരിഷ്കാരത്തിലേക്കുള്ള ചുവടുവയ്പ്പെന്ന നിലയിൽ വഖഫ് ബില്ലിനെ ഉയർത്തിക്കാട്ടിയ ബിജെപി ഇപ്പോൾ വെല്ലുവിളി നിറഞ്ഞ രാഷ്ട്രീയ സാഹചര്യത്തെയാണ് അഭിമുഖീകരിക്കുകയാണ്. ബില്ലിന് പിന്നിൽ സഖ്യകക്ഷികളെ ഏകീകരിക്കാനുള്ള പാർട്ടിയുടെ ശ്രമം കാര്യമായ ചെറുത്തുനിൽപ്പിന് വിധേയമായിരിക്കുകയാണ് ഇത് നിയമനിർമ്മാണ പ്രക്രിയയെ കൂടുതല്‍ സങ്കീർണ്ണമാക്കിയിരിക്കുന്നു.

ബില്ലിന്റെ പുരോഗതി ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. എതിര്‍പ്പ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ജെഡിയുമായും മറ്റ് എന്‍ഡിഎ ഘടകക്ഷികളുമായി ചര്‍ച്ചകള്‍ക്ക് ബിജെപിനേതാക്കള്‍ തുടക്കമിട്ടിരിക്കുകയാണ്. സുതാര്യതയും പരിഷ്കരണവുമാണ് ലക്ഷ്യമിടുന്നത് എന്ന് കേന്ദ്രസര്‍ക്കാരും ബിജെപിയും ലക്ഷ്യമിടുന്നതെന്ന് പറയുമ്പോള്‍ തന്നെ സ്വയം ഭരണം സാധ്യതകളെ ചുറ്റിചര്‍ച്ചയും സജീവമായിരിക്കുകയാണ്. നിയമനിര്‍മ്മാണം മതപരമായ സ്വത്തുക്കളുടെ നടത്തിപ്പിലും, രാജ്യത്തുടനീളമുള്ള വഖഫ് ബോര്‍ഡുകളുടെ പ്രവര്‍ത്തനത്തിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.