24 January 2026, Saturday

മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു

ജനയുഗം റസിഡന്റ് എഡിറ്റര്‍ ജി ബാബുരാജിനും ഫെലോഷിപ്പ്
Janayugom Webdesk
തിരുവനന്തപുരം
March 11, 2023 4:40 pm

കേരള മീഡിയ അക്കാദമിയുടെ 2022–2023 മാധ്യമ ഗവേഷക ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷക ഫെലോഷിപ്പിന് മാതൃഭൂമി , ചീഫ് സബ് എഡിറ്റര്‍ ഡോ. ഒ കെ മുരളി കൃഷണന്‍ , ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ ജഷീന എം എന്നിവര്‍ അര്‍ഹരായി. 75,000/- രൂപ വീതമുള്ള സമഗ്ര ഗവേഷക ഫെലോഷിപ്പ് ഷിന്റോ ജോസഫ്- മലയാള മനോരമ, പി വി കുട്ടന്‍— കൈരളി ടിവി, പി എസ് വിനയ ‑ഏഷ്യാനെറ്റ് ന്യൂസ്, ദിലീപ് മലയാലപ്പുഴ‑ദേശാഭിമാനി, കെ എസ്  ഷംനോസ്-മാധ്യമം, ജി ബാബുരാജ്- ജനയുഗം, സി നാരായണന്‍, ഡോ. നടുവട്ടം സത്യശീലന്‍,നീതു സി സി-മെട്രോവാര്‍ത്ത എന്നിവര്‍ക്ക് നല്‍കുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍ എസ്  ബാബു അറിയിച്ചു.

പൊതു ഗവേഷണ മേഖലയില്‍ ശ്രീജിഷ എല്‍-,ഇന്ത്യ ടുഡേ,സജി മുളന്തുരുത്തി-, മലയാള മനോരമ, അമൃത എ യു, മാതൃഭൂമി ഓണ്‍ലൈന്‍, അനു എം — മലയാളം ദിനപത്രം, അമൃത അശോക്- ബിഗ് ന്യൂസ് ലൈവ് ന്യൂസ് പോര്‍ട്ടല്‍, അഖില നന്ദകുമാര്‍-ഏഷ്യാനെറ്റ് ന്യൂസ്, ശ്യാമ എന്‍ ബി- കൊച്ചി എഫ്എം , സുപ്രിയ സുധാകര്‍— ദേശാഭിമാനി, ടി ജെ ശ്രീജിത്ത്- മാതൃഭൂമി, റഷീദ് ആനപ്പുറം ദേശാഭിമാനി, സിജോ പൈനാടത്ത്-ദീപിക, ഹംസ ആലുങ്ങല്‍— സുപ്രഭാതം ദിനപത്രം, വി ജയകുമാര്‍-കേരളകൗമുദി, മൊഹമ്മദ് ബഷീര്‍ കെ-ചന്ദ്രിക ദിനപത്രം എന്നിവര്‍ക്ക് 10,000/- രൂപ വീതം ഫെലോഷിപ്പ് നല്‍കും.

തോമസ് ജേക്കബ്,ഡോ. സെബാസ്റ്റിയന്‍ പോള്‍, എം പി അച്യുതന്‍, ഡോ. പി കെ രാജശേഖരന്‍, ഡോ. മീന ടി പിളള , ഡോ. നീതു സോന
എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.

മാധ്യമരംഗത്തെ പഠന- ഗവേഷണങ്ങള്‍ക്കായി മാധ്യമ പ്രവര്‍ത്തകര്‍ക്ക് കേരള മീഡിയ അക്കാദമി നല്‍കു ഫെലോഷിപ്പിന് അര്‍ഹരായവര്‍

 

Eng­lish Sum­ma­ry: ker­ala media acad­e­my fellowships
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.