
കേരള സ്കൂൾ ഒളിംപിക്സിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് സ്വർണക്കപ്പ് സമ്മാനിക്കും. 117.5 പവൻ തൂക്കം വരുന്ന സ്വർണക്കപ്പ് ആണ് ഇത്തവണ മുതൽ മുഖ്യമന്ത്രി സ്കൂൾ ഒളിംപിക്സിലെ ചാമ്പ്യന്മാർക്ക് നല്‍കുക. സ്വർണക്കപ്പ് നിർമിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് പൊതു വിദ്യാഭ്യാസ ഡയറക്ടർക്കു അനുമതി നൽകി.
ഏഷ്യയിലെ ഏറ്റവും വലിയ കായിക മാമാങ്കമാണ് സംസ്ഥാന സ്കൂൾ ഒളിമ്പിക്സ്. സംസ്ഥാന സ്കൂൾ കലോത്സവ മാതൃകയിലാണ് കായികമേളക്കും സ്വർണക്കപ്പ് സമ്മാനിക്കുക. സ്വർണക്കപ്പ് നിർമാണത്തിനായി വിദ്യാഭ്യാസ വകുപ്പിന്റെ കൈവശമുള്ള തുകയും ബാക്കി ആവശ്യമായി വരുന്ന തുക സ്പോൺസർഷിപ്പിലൂടെയും കണ്ടെത്തുമെന്നാണ് അറിയിച്ചത്.
സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 22 മുതൽ 28 വരെ തിരുവനന്തപുരത്ത് നടക്കും. ഗൾഫിൽ സംസ്ഥാന സിലബസിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലെ പെൺകുട്ടികൾകൂടി കായികമേളയുടെ ഭാഗമാകും. കഴിഞ്ഞ വർഷം ഗൾഫ് സ്കൂളുകളെ ഉൾപ്പെടുത്തിയപ്പോൾ ആൺകുട്ടികൾ മാത്രമാണ് പങ്കെടുത്തത്. കൂടാതെ 1500 ഭിന്നശേഷി വിദ്യാർഥികളും മേളയുടെ ഭാഗമാകും. മത്സരങ്ങൾക്ക് 17 ഗ്രൗണ്ടുകളാണ് ആവശ്യമായി വരുക. പരിശീലനത്തിനുൾപ്പെടെ 22 ഗ്രൗണ്ടുകൾ കണ്ടെത്തും. ഭാഗ്യചിഹ്നവും തീം സോങ്ങും ഉണ്ടായിരിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.