
ജയിൽ കോഴക്കേസിൽ ഡി ഐ ജി വിനോദ് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകൾ. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കഴിയുന്ന കൊടിസുനിയുടെ ബന്ധുക്കളിൽ നിന്നും വിനോദ് കുമാർ കോഴ വാങ്ങിയതിന്റെ തെളിവുകൾ വിജിലൻസിന് ലഭിച്ചിട്ടുണ്ട്. ഗൂഗിൾ പേ വഴിയാണ് വിനോദ് കുമാർ പണം വാങ്ങിയത്. പരോളിനും ജയിലിൽ സൗകര്യങ്ങളൊരുക്കാനും തടവുകാരുടെ ബന്ധുക്കളിൽ നിന്നും പണം വാങ്ങിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. വിനോദ് കുമാറിനെതിരെ കേസെടുത്ത പശ്ചാത്തലത്തിൽ ഉടൻ നടപടിയുണ്ടാകും.
പരോൾ നൽകാൻ പ്രതികളുടെ ബന്ധുക്കളിൽനിന്ന് 1.8 ലക്ഷം രൂപ വീതമാണ് വാങ്ങിയത്. ലഹരി കേസുകളിലടക്കം പ്രതികളായവർക്കും പെട്ടെന്ന് പരോൾ കിട്ടാൻ വിനോദ് കുമാർ ഇടപെട്ടിരുന്നു. ഗൂഗിൾ പേ വഴി ഭാര്യയുടെയും അക്കൗണ്ടിലേക്കും പണം വാങ്ങിയിട്ടുണ്ട്. കൂടാതെ സ്ഥലം മാറ്റത്തിന് ഉദ്യോഗസ്ഥരിൽനിന്ന് പണം വാങ്ങാറുണ്ടെന്നും ഇന്റലിജൻസ് വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. സ്ഥിരമായി ജോലിക്ക് ഹാജരാകാത്തതിന് കണ്ണൂർ ജയിൽ സൂപ്രണ്ടായിരുന്നപ്പോൾ സസ്പെൻഷൻ നേരിട്ട ആളാണ് വിനോദ് കുമാർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.