
വ്യാജ ചിത്രങ്ങളും വീഡിയോകളും തടയുന്നതിനായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കർശന നിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിക്കുന്ന എല്ലാ ഉള്ളടക്കങ്ങൾക്കും അവ എഐ നിർമ്മിതമാണെന്ന് വ്യക്തമാക്കുന്ന ലേബലുകൾ ഇനി നിർബന്ധമാണ്. 2026 ഫെബ്രുവരി 20 മുതൽ ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരും. ലൈംഗിക ചൂഷണം, വഞ്ചന, വ്യാജ രേഖകൾ എന്നിവയ്ക്കായി എഐ ഉപയോഗിക്കുന്നത് തടയാൻ പ്ലാറ്റ്‌ഫോമുകൾ ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.
കോടതികളോ മറ്റ് അധികൃതരോ റിപ്പോർട്ട് ചെയ്യുന്ന നിയമവിരുദ്ധമായ എഐ ഉള്ളടക്കങ്ങൾ വെറും മൂന്ന് മണിക്കൂറിനുള്ളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നീക്കം ചെയ്യണം. ഒരിക്കൽ പതിപ്പിച്ച എഐ ലേബലുകളോ മെറ്റാഡേറ്റകളോ നീക്കം ചെയ്യാൻ ആരെയും അനുവദിക്കരുത്. എഐ നിർമ്മിത വിവരങ്ങളെ സാധാരണ വിവരങ്ങൾക്ക് തുല്യമായി പരിഗണിക്കുമെന്നും ഐടി നിയമത്തിലെ ലംഘനങ്ങൾ ഇവയ്ക്കും ബാധകമായിരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.