
കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് വിതുരയിലെ ആദിവാസി യുവാവ് ബിനു ദാരുണമായി മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പട്ടികവർഗ വികസന മന്ത്രി ഒ ആർ കേളു. ബിനുവിന്റെ മരണത്തിൽ മന്ത്രി അനുശോചിച്ചു.
വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിനുവിനെ പ്രാഥമിക ചികിത്സയ്ക്കുശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനായി കയറ്റിയ ആംബുലൻസ് കോൺഗ്രസ് പ്രവർത്തകർ സമരത്തിന്റെ ഭാഗമായി തടഞ്ഞുവയ്ക്കുകയായിരുന്നു. യഥാസമയം മെഡിക്കൽ കോളജിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കാത്തതിനെത്തുടർന്നാണ് ഈ ആദിവാസി യുവാവ് മരണപ്പെട്ടത്. സമരത്തിന്റെ ഭാഗമായി ആംബുലൻസ് തടഞ്ഞുവച്ചതാണ് മെഡിക്കൽ കോളജിൽ യഥാസമയം എത്തിക്കാൻ കഴിയാതിരുന്നതെന്ന് വ്യാപക ആക്ഷേപം ഉയർന്നിട്ടുണ്ട്. ചികിത്സ ലഭ്യമാക്കുന്നതിന് തടസം സൃഷ്ടിച്ചവർക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഒ ആർ കേളു പ്രസ്താവിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.