കുഞ്ഞന്മാരായ ലെഗാനസിന് മുമ്പില്‍ വിറച്ച് ഒടുവില്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയത്തോടെ തടിതപ്പി ബാഴ്സലോണ. സ്പാനിഷ് ലാലിഗയില്‍ ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 48-ാം മിനിറ്റില്‍ ലെഗാനസ് താരം ജോർജ് സയിൻസിന്റെ സെല്‍ഫ് ഗോളാണ് ബാഴ്സയ്ക്ക് വിജയമുറപ്പിച്ചത്.
തരംതാഴ്ത്തലിന്റെ വക്കിലുള്ള ലെഗാനസിനോട് ലെവന്‍ഡോവ്സ്കി, റാഫീഞ്ഞ എന്നിവരടുങ്ങുന്ന മികച്ച മുന്നേറ്റനിരക്കാരുണ്ടായിട്ടും ഗോള്‍ നേടാന്‍ സാധിച്ചില്ല. ലീഗിലെ മറ്റു മത്സരങ്ങളിൽ മയോർക്ക റയൽ സോസിഡാഡിനെയും (2–0), ലാസ് പാൽമാസ് ഗെറ്റഫെയെയും (3–1) എസ്പാന്യോൾ സെൽറ്റ വിഗോയെയും (2–0) തോല്പിച്ചു. അതേസമയം വിജയത്തോടെ രണ്ടാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡുമായി ലീഡുയര്‍ത്താന്‍ ബാഴ്സയ്ക്കായി. 31 മത്സരങ്ങളില്‍ നിന്ന് 70 പോയിന്റുമായി തലപ്പത്താണ് ബാഴ്സലോണ. ഒരു മത്സരം കുറച്ച് കളിച്ച റയലിന് 63 പോയിന്റാണുള്ളത്. 28 പോയിന്റുള്ള ലെഗാനസ് 19-ാം സ്ഥാനക്കാരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.