21 May 2024, Tuesday

ചൈനയില്‍ ലെങ്ക്യ വൈറസ് വ്യാപിക്കുന്നു

Janayugom Webdesk
ബെയ്ജിങ്
August 10, 2022 11:16 pm

ചൈനയില്‍ പുതിയ വൈറസ് വ്യാപിക്കുന്നു. നോവല്‍ ലെങ്ക്യ ഹെനിപാവൈറസ് (ലെവി) എന്നറിയപ്പെടുന്ന വൈറസ് രോഗബാധ 35 പേര്‍ക്ക് സ്ഥിരീകരിച്ചു. വൈറസ് വ്യാപനത്തെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നട‍ത്തിവരികയാണ്.
2018 അവസാനം ഷന്‍ഡോങ്ങിന്റെയും ഹെനാനിന്റെയും വടക്ക് കിഴക്കന്‍ പ്രവിശ്യയിലാണ് രോഗബാധ ആദ്യമായി സ്ഥിരീകരിച്ചത്. എന്നാല്‍ ഔദ്യോഗികമായി രോഗബാധ സ്ഥിരീകരിച്ചത് കഴിഞ്ഞ ആഴ്ചയിലാണ്.
വൈറസ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതാണെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. കരൾ, വൃക്ക എന്നിവയെ ബാധിക്കുന്നതാണ് വൈറസെന്ന് തായ്‍വാൻ തായ്പേയി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
വവ്വാലിൽ നിന്നും പടരുന്ന ഹെനിപാവൈറസ് ഏഷ്യയിലും ഓസ്ട്രേലിയയിലും രോഗബാധയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നിപ വൈറസും ഇതേ കുടുംബത്തിൽ നിന്നുള്ളതാണ്.
കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ക് മേലുള്ള കയ്യേറ്റവും വര്‍ധിക്കുന്നത് ഇത്തരത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന പുതിയ രോഗങ്ങള്‍ ഉദയം ചെയ്യുന്നതിന് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. 

Eng­lish Sum­ma­ry: Lengya virus is spread­ing in China

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.