
തമിഴ്നാട്ടിൽ ദിവസങ്ങളായി തുടർന്ന കനത്ത മഴയ്ക്ക് ഇന്ന് നേരിയ ആശ്വാസം. നിലവിൽ പലയിടത്തും ഇടവിട്ടുള്ള മഴയാണ് ലഭിക്കുന്നത്. എങ്കിലും, ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട്, റാണിപേട്ട്, നീലഗിരി എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളക്കെട്ട് രൂക്ഷമായ ചെന്നൈയിലെ അയപ്പാക്കത്ത് നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. റോഡുകളിൽ വെള്ളം കയറിയത് കാരണം ഗതാഗതം ഭാഗികമായി സ്തംഭിച്ചു. ന്യൂനമർദമായി മാറിയ ‘ഡിറ്റ് വാ’ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി വടക്കൻ തമിഴ്നാടിന്റെ തീരദേശ മേഖലകളിൽ ഉൾപ്പെടെ മഴ ഇപ്പോഴും തുടരുകയാണ്.
അതേസമയം, ‘ഡിറ്റ് വാ’ ചുഴലിക്കാറ്റ് നാശം വിതച്ച ശ്രീലങ്കയിൽ മരണസംഖ്യ 479 ആയി ഉയർന്നു. 350 പേരെയാണ് ഇവിടെ കാണാതായത്. ഏകദേശം മൂന്ന് ലക്ഷത്തോളം പേരെ സുരക്ഷിതമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. രാജ്യത്ത് 1,289 വീടുകൾ പൂർണമായി തകരുകയും 44,556 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.