
ലോകനാർകാവ് ക്ഷേത്ര ഭൂമിയിലെ വഴിയോര വിശ്രമ കേന്ദ്രത്തിന്റെ നടത്തിപ്പിനും ലേല നടപടികൾക്കും ഹൈക്കോടതിയുടെ സ്റ്റേ. ചെമ്പൈ സംഗീത മണ്ഡപത്തിൽ പൊതു പരിപാടി നടത്തിയതിലും ഹൈക്കോടതിയുടെ ഇടപെടലുണ്ടായി. ക്ഷേത്രഭൂമിയിലെ ചെമ്പൈ സംഗീത മണ്ഡപം ക്ഷേത്രാനുബന്ധ ചടങ്ങുകൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ക്ഷേത്ര ഭൂമിയിൽ സ്ഥാപിച്ചിട്ടുള്ള ടൂറിസം സംബന്ധമായ ഫ്ലക്സ്ബോർഡ് നീക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിനാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയത്. വഴിയോര വിശ്രമകേന്ദ്രത്തിന്റെ നടത്തിപ്പ് സംബന്ധമായ ലേല നടപടികൾ ഒരു മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ക്ഷേത്രപരിസരത്ത് നിർമ്മിച്ച വിശ്രമ കേന്ദ്രം ക്ഷേത്ര മാനേജ് മെന്റിന്റെ നിയന്ത്രണത്തിലായിരിക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായാണ് പ്രവർത്തിക്കേണ്ടത്. ഭക്തരുടെ പ്രയോജനത്തിനായിരിക്കണം വിശ്രമകേന്ദ്രത്തിന്റെ പരിപാലനമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.