23 January 2026, Friday

Related news

January 6, 2026
December 30, 2025
December 30, 2025
December 12, 2025
November 29, 2025
November 29, 2025
November 26, 2025
November 24, 2025
November 4, 2025
November 1, 2025

പൂജപ്പുര, സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട മണികണ്ഠൻ എന്ന പ്രതിയെ തമിഴ്നാട് മധുരയിൽ നിന്നും പിടികൂടി

Janayugom Webdesk
തിരുവനന്തപുരം
August 27, 2024 11:48 pm

പൂജപ്പുര, സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട മണികണ്ഠൻ എന്ന പ്രതിയെ തമിഴ്നാട് മധുരയിൽ നിന്നും പിടികൂടി. ബുധനാഴ്ച്ച പുലർച്ചെ പൂജപ്പുര സെൻട്രൽ ജയിലിലെ ചപ്പാത്തി യൂണിറ്റിൽ പണിക്കിറക്കിയപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്. ഇതേത്തുടർന്നു പ്രതിയെ പിടി കൂടുന്നതിനായി പൂജപ്പുര സെൻട്രൽ ജയിലിലെ അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർമാരായ അനിൽരാജ് , അർജുൻ എസ് എൽ, കിരൺ സി.എസ്, അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ അർജ്ജുൻ മോഹൻ എന്നീ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.

ഈ സംഘം കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി പ്രതിയെ കണ്ടെത്തുന്നതിനായി കേരളത്തിലെയും തമിഴ്നാടിലെയും വിവിധ സ്ഥലങ്ങളിൽ പരിശോധനകൾ നടത്തിവരികയായിരുന്നു. ഇടുക്കി സ്വദേശിയായ പ്രതി പോകാനിടയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലൂടെ പ്രതി തമിഴ്നാട്ടിലേക്ക് കടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സെൻട്രൽ ജയിൽ ജോയിൻ്റ് സൂപ്രണ്ട് അൽഷാൻ്റെ നേതൃത്വത്തിൽ ഡെപ്യുട്ടി പ്രിസൺ ഓഫീസർമാരായ രഞ്ജുനാഥ് , സന്തോഷ് പെരളി, സുധീർ, അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർമാരായ സുജിത്ത് എസ്, അരുൺ രാജ് ഡി, രാഹുൽ, രാജേഷ്, അരുൺ എന്നീ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംഘം വിപുലീകരിക്കുകയും മൂന്നു സംഘങ്ങളായി തിരിഞ്ഞ് പരിശോധന ഊർജ്ജിതമാക്കുകയും ചെയ്തിരുന്നു. 

തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനക്കൊടുവിൽ മധുരയിൽ നിന്നുമാണ് ജയിൽ ജീവനക്കാരുടെ പ്രത്യേക സംഘം പ്രതിയെ പിടികൂടിയത്. അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർമാരായ അനിൽരാജ് , അർജുൻ എസ് എൽ, കിരൺ സി.എസ്, അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ അർജ്ജുൻ മോഹൻ എന്നീ ഉദ്യോഗസ്ഥരുൾപ്പെട്ട സംഘം കഴിഞ്ഞ ഏഴു ദിവസങ്ങളിലായി നടത്തിയ പരിശോധനകളാണ് പ്രതിയെ പിടികൂടുന്നതിൽ നിർണായകമായത്. അന്വേഷണത്തിന്റെ ഭാഗമായി ഈ സംഘം നൂറിലധികം സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.