
കേരളത്തിൽ എല്ലാ ജില്ലകളിലും മെഡിക്കൽ കോളജുകളും നഴ്സിംഗ് കോളജുകളും യാഥാർത്ഥ്യമായെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. വയനാട്, കാസർകോഡ് മെഡിക്കൽ കോളജുകളിൽ നാഷണൽ കമ്മീഷൻ അനുമതി ലഭിച്ചതോടെയാണ് ഇത് സാധ്യമായത്. പത്തനംതിട്ട, ഇടുക്കി ഉൾപ്പെടെ നാല് മെഡിക്കൽ കോളജുകൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഇതോടെ 300 എംബിബിഎസ് സീറ്റുകളിൽ സർക്കാർ ഫീസിൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ സാധിക്കും.
വയനാട്, കാസർഗോഡ് മെഡിക്കൽ കോളജുകളിലെ മറ്റ് നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തീകരിച്ച് ഈ അധ്യയന വർഷം തന്നെ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.