
ഫ്രാൻസിസി മാർപാപ്പയെ അവസാനമായി ഒരു നോക്ക് കാണാൻ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് വത്തിക്കാനിലേക്ക് എത്തുന്നത് ജനസഹസ്രങ്ങൾ. ശനിയാഴ്ചയാണ് പാപ്പയുടെ സംസ്ക്കാര ചടങ്ങുകൾ നടക്കുക. ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൌപതി മുർമുവാണ് സംസ്ക്കാര ചടങ്ങുകളിൽ പങ്ക് ചേരുന്നത്. വത്തിക്കാൻ പ്രാദേശിക സമയം വൈകിട്ട് 7 മണിയോടെ പൊതുദർശനം അവസാനിപ്പിക്കും. അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോക നേതാക്കളും സംസ്ക്കാര ചടങ്ങുകളിൽ സന്നിഹിതരാകും. അതിനാൽ തന്നെ കനത്ത സുരക്ഷയാണ് വത്തിക്കാനിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.