
ഇടുക്കിയിൽ മഴ കുറഞ്ഞെങ്കിലും മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 13 ഷട്ടറുകളും തുറന്നുള്ള ജലം ഒഴുക്കൽ തുടരുന്നു. 136. 40 അടിയിൽ നിന്ന് ജല നിരപ്പ് താഴാത്ത സാഹചര്യത്തിലാണിത്. ജലനിരപ്പ് 136 അടി എത്തിയപ്പോഴാണ് സ്പില്‍വേ ഷട്ടറുകള്‍ തുറക്കാൻ തമിഴ്‌നാട് ജലസേചന വകുപ്പ് തീരുമാനിച്ചത്. എന്നാല്‍ ഇന്നലെ രാവിലെ മുതല്‍ പീരുമേട് പ്രദേശത്ത് മഴയ്ക്ക് ശമനമായി.
മുല്ലപ്പെരിയാർ ഡാമിലെ വെള്ളം ഒഴുകിയിട്ടും പെരിയാറിന്റെ തീര പ്രദേശങ്ങളില്‍ വെള്ളമുയർന്നില്ല. ഡാമില്‍ നിന്നുള്ള വെള്ളം വള്ളക്കടവ്, ചപ്പാത്ത്, മഞ്ചുമല, വണ്ടിപ്പെരിയാർ ടൗണ്‍, പശുമല, മ്ലാമല, കരിങ്കുളം ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻകോവില്‍ തുടങ്ങിയ പ്രദേശങ്ങളിലെ നദീ തീരത്ത് താമസിക്കുന്നവരെ ഒരു രീതിയിലും ബാധിച്ചില്ല. അണക്കെട്ടിലേക്ക് ഇന്നലെ പകൽ ഒഴുകിയെത്തിയത് സെക്കന്റിൽ 2462.96 ഘനയടി വെളളമാണ്. അണക്കെട്ടിൽ നിന്ന് ടണലും കനാലും വഴി തമിഴ്‌നാട്ടിലേക്ക് 2480 ഘനയടി വെളളവും പെരിയാറ്റിലേക്ക് 2843.96 ഘനയടി വെളളവും ഒഴുക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഇതേ ദിവസം 123.70 അടി വെളളമായിരുന്നു ഡാമിലുണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.