ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനുള്ള 44 ബില്യൺ ഡോളറിന്റെ കരാർ പൂർത്തിയായാൽ ഇലോൺ മസ്‌ക് ട്വിറ്ററിന്റെ താൽക്കാലിക സിഇഒ ആയി ചുമതലയേൽക്കുമെന്ന് റിപ്പോർട്ടുകൾ. ഒറാക്കിൾ സ്ഥാപകൻ ലാറി എലിസൺ, സൗദി രാജകുമാരൻ അൽവലീദ് ബിൻ തലാൽ എന്നിവരുൾപ്പെടെയുള്ള നിക്ഷേപകരിൽ നിന്ന് തന്റെ ട്വിറ്റർ ഏറ്റെടുക്കലിനായി മസ്‌ക് 7.1 ബില്യൺ ഡോളർ സമാഹരിച്ചതായി വ്യാഴാഴ്ച സെക്യൂരിറ്റീസ് ഫയലിങ് അറിയിച്ചു.
ഈ വര്‍ഷം തന്നെ ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാകുമെന്നാണ് വിവരം. വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നവരിൽനിന്നും സർക്കാരുകളിൽനിന്നും ട്വിറ്റർ സേവനത്തിന് പണം ഈടാക്കുമെന്ന സൂചനയും മസ്‍ക് നല്‍കിയിട്ടുണ്ട് . സാധാരണ ഉപയോക്താക്കൾക്ക് ട്വിറ്റർ സൗജന്യമായിത്തന്നെ തുടരുമെന്ന് മസ്‌ക് ട്വീറ്റ് ചെയ്തു. ട്വീറ്റുകൾക്ക് പണം ഈടാക്കിത്തുടങ്ങിയാൽ സേവനത്തിന് ചാർജ് ഈടാക്കുന്ന ആദ്യ പ്രമുഖ സമൂഹപ്ലാറ്റ്‌ഫോം ആയി ട്വിറ്റർ മാറും.
English summary;Musk will be the interim CEO of Twitter
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.