
മലപ്പുറം വളാഞ്ചേരിയില്‍ കൊലവിളി പ്രസംഗവുമായി മുസ്ലീംലീഗ് നേതാവ്. ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ ഓങ്ങുന്ന കൈകള്‍ വെട്ടിമാറ്റുമെന്നാണ് വളാഞ്ചേരി നഗരസഭ മുന്‍ കൗണ്‍സിലര്‍ ശിഹാബുദ്ദീന്റെ പ്രസംഗം.പ്രവര്‍ത്തകര്‍ക്ക എന്തെങ്കിലും സംഭവിച്ചാല്‍ വീട്ടില്‍ കയറി കാലും വെട്ടിമാറ്റാതെ ഈ സംഘടന മുന്നോട്ട് പോകില്ലെന്നും പ്രാദേശിതക നേതാവിന്റെ വെല്ലുവിളി. പ്രസംഗത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയായിരുന്നു ലീഗ് പ്രവർത്തകർ.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ജില്ലയിൽ വ്യാപക അക്രമമാണ് ലീഗ്- യുഡിഎഫ് പ്രവർത്തകർ അഴിച്ചുവിടുന്നത്. പൊന്നാനി നഗരസഭ 51-ാം വാർഡിൽ എൽഡിഎഫ് പ്രവർത്തകയുടെ വീട് യുഡിഎഫ് പ്രവർത്തകർ കത്തിച്ചിരുന്നു. തിരൂരങ്ങാടിയിലും മേൽമുറിയിലും യുഡിഎഫ് ആക്രമണത്തിൽ എൽഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു. പോരൂർ പഞ്ചായത്ത് 18-ാം വാർഡിൽ തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ പേരിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ ഭർത്താവിന്റെ ബൈക്കും യുഡിഎഫുകാർ അടിച്ചുതകർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.